Saturday, May 18, 2024
HomeKeralaപുതിയതെരു-പാപ്പിനിശ്ശേരി പാതയില്‍ കുരുക്കഴിക്കല്‍ പ്രവൃത്തിക്ക് തുടക്കം

പുതിയതെരു-പാപ്പിനിശ്ശേരി പാതയില്‍ കുരുക്കഴിക്കല്‍ പ്രവൃത്തിക്ക് തുടക്കം

കണ്ണൂര്‍: പുതിയതെരു-പാപ്പിനിശ്ശേരി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു.

പാപ്പിനിശ്ശേരി ക്രിസ്ത്യന്‍ പള്ളി മുതല്‍ വളപട്ടണം ടോള്‍ മന്ന വരെയുള്ള റോഡിലെ തിരക്ക് കുറക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. വളപട്ടണം പാലത്തിന് സമീപം പഴയങ്ങാടിയിലേക്ക് തിരിയുന്ന ജങ്ഷനില്‍നിന്ന് പാപ്പിനിശ്ശേരിയിലേക്ക് 200 മീറ്ററില്‍ ഡിവൈഡര്‍ സ്ഥാപിക്കും. റോഡ് സുരക്ഷ മുന്‍നിര്‍ത്തി കോണ്‍ക്രീറ്റിലാണ് ഡിവൈഡറുകള്‍ നിര്‍മിക്കുന്നത്.

റോഡിന്റെ ഇരുവശവും മണ്ണിട്ട് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും തുടങ്ങി. സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി യോഗം അടിയന്തര ഇടപെടലിനായി അനുവദിച്ച 27 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി തുടങ്ങിയത്. ടെന്‍ഡര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി ബുധനാഴ്ചയാണ് പ്രവൃത്തി തുടങ്ങിയത്.

പുതിയതെരു ഭാഗത്തെ റോഡിന്റെ വീതിക്കുറവ്, ചിതറിയോടുന്ന വാഹനങ്ങള്‍, ട്രാഫിക് നിയമലംഘനങ്ങള്‍, അനധികൃത പാര്‍ക്കിങ്, വാഹനങ്ങളുടെ പെരുപ്പം തുടങ്ങിയവയാണ് ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി കണ്ടെത്തിയത്. ഡിവൈഡര്‍ സ്ഥാപിക്കുന്നതോടെ വാഹനങ്ങള്‍ നേര്‍ദിശയിലല്ലാതെ ചിതറി ഓടുന്നത് ഒഴിവാക്കാനും ഒരുപരിധിവരെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കും.

സിറ്റി റോഡ് വികസനപദ്ധതിയും യാഥാര്‍ഥ്യമാകുന്നതോടുകൂടി പുതിയതെരുവിലെ ഗതാഗതക്കുരുക്ക് പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് കെ.വി. സുമേഷ് എം.എല്‍.എ പറഞ്ഞു. പുതിയതെരു -പാപ്പിനിശ്ശേരി റോഡിലെ ഗതാഗതക്കുരുക്ക് നേരത്തെ ജില്ലയിലെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് റോഡ് സുരക്ഷാവിഭാഗം 27 ലക്ഷം രൂപ അനുവദിച്ചത്.

ദേശീയപാതയില്‍ രാവിലെയും വൈകീട്ടും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഈ മേഖലയിലെ കുരുക്കഴിക്കാനായിരുന്നില്ല. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ ദേശീയപാതയില്‍ താഴെചൊവ്വ മുതല്‍ പുതിയതെരു വരെ ഗതാഗതക്കുരുക്ക് പതിവാണ്.

വാഹനങ്ങള്‍ ഇഴഞ്ഞാണ് ഇതുവഴി നീങ്ങിയിരുന്നത്. പുതിയതെരു -പാപ്പിനിശ്ശേരി റോഡില്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വരുന്നതോടെയും മാഹി, കണ്ണൂര്‍ ബൈപാസുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെയും ജില്ലയിലെ ഗതാഗതം സുഗമമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular