Friday, May 17, 2024
HomeKerala'യാഷിനും മുന്നേ ശ്രീനിധിയെ കണ്ടിരുന്നു': സുപ്രിയക്കെതിരെ നടക്കുന്ന പരിഹാസങ്ങളുടെ മറുവശം, കമന്റുകളിങ്ങനെ

‘യാഷിനും മുന്നേ ശ്രീനിധിയെ കണ്ടിരുന്നു’: സുപ്രിയക്കെതിരെ നടക്കുന്ന പരിഹാസങ്ങളുടെ മറുവശം, കമന്റുകളിങ്ങനെ

കൊച്ചി: ഇന്നലെ നടന്ന കെ.ജി.എഫ് 2 വിന്റെ പ്രൊമോഷന്‍ വേദിയില്‍ വെച്ച്‌ നടിയും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ അവഗണിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, സുപ്രിയക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇപ്പോഴിതാ, ഈ സംഭവത്തിന് മറ്റൊരു വശമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ്‌ മറ്റൊരു കൂട്ടര്‍. യാഷിനും മുന്നേ, സുപ്രിയ കണ്ടതും പരിചയപ്പെട്ടതും ശ്രീനിധിയെ ആയിരുന്നുവെന്നും, പ്രചാരണം സത്യമല്ലെന്നുമാണ് ഇവര്‍ പറയുന്നു.

നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകളില്‍ നിന്നായി സുപ്രിയയെ പിന്തുണച്ച്‌ കൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ആദ്യം വന്നത് ശ്രീനിധി ഷെട്ടി എന്ന നടിയാണ്. അവരെ കണ്ടു വിശേഷങ്ങള്‍ പങ്കു വെച്ചതിനു ശേഷമാണ് സുപ്രിയ പൃഥ്വിരാജും, ശങ്കര്‍ രാമകൃഷ്ണനും പോയത്. ശേഷം സ്റ്റേജില്‍ വെച്ചാണ് അവര്‍ യാഷ് എന്ന നടനെ അന്ന് ആദ്യമായി കണ്ടത്. അപ്പോള്‍ അവര്‍ നേരെ ചെന്ന് കണ്ടത് അദ്ദേഹത്തെയാണ്’, ഇങ്ങനെയാണ് സുപ്രിയയെ ന്യായീകരിച്ച്‌ കൊണ്ടുള്ള കമന്റുകള്‍.

എന്നാല്‍, വേദിയില്‍ വെച്ച്‌ കാണിക്കേണ്ട മര്യാദ എന്നൊന്നുണ്ടെന്നും, അത് സുപ്രിയയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ചിലര്‍ മറുപടി നല്‍കുന്നു. അതേസമയം, ഇത് മനപൂര്‍വം ചെയ്തതൊന്നും ആകാന്‍ തരമില്ലെന്നും ആ ഒരു അവസരത്തില്‍ പരിഗണിക്കാന്‍ വിട്ടു പോയതാകാമെന്നും ചിലര്‍ പറയുന്നുണ്ട്. സുപ്രിയക്ക് പിന്നാലെ, ശങ്കര്‍ രാമകൃഷ്ണന് നേരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

വൈറല്‍ വീഡിയോയില്‍, വേദിയിലേക്ക് കയറിയ സുപ്രിയ നടന്‍ യാഷിന് കൈകൊടുത്ത് അദ്ദേഹത്തെ ഹഗ് ചെയ്ത ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുന്നത് കാണാം. സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ ശ്രീനിധിയെ ഒന്ന് നോക്കാന്‍ പോലും സുപ്രിയ തയ്യാറായില്ലെന്ന വിമര്‍ശനമാണ് മൂവി ഗ്രൂപ്പുകളില്‍ നിന്നും ഉയരുന്നത്. നടന്‍ ശങ്കര്‍ രാമകൃഷ്ണനും ശ്രീനിധിയെ അവഗണിച്ചുകൊണ്ട് യാഷിന് മാത്രം കൈ കൊടുക്കുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. സത്യാവസ്ഥ അറിയാതെ വിമര്‍ശനമുന്നയിക്കരുതെന്നാണ് ഒരു വിഭാഗം ഇതിനോട് പ്രതികരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular