Friday, May 17, 2024
HomeIndia600 രൂപ മോഷ്ടിച്ചെന്നാരോപിച്ച്‌ ദലിത് ബാലനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

600 രൂപ മോഷ്ടിച്ചെന്നാരോപിച്ച്‌ ദലിത് ബാലനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

റേലി: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ പലചരക്ക് കടയില്‍ നിന്ന് 600 രൂപ മോഷ്ടിച്ചെന്നാരോപിച്ച്‌ 14 വയസ്സുള്ള ദലിത് ബാലനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു.

ആഗസ്റ്റ് 22നാണ് സംഭവം.

കുട്ടിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതോടെയാണ് വിഷയത്തില്‍ പൊലീസ് ഇടപെടുന്നത്. പിന്നീട് എസ്‌.സി / എസ്.ടി നിയമപ്രകാരം പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കടയുടമായ മുകേഷ് കുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഗ്രാമത്തിലെ ഒരു കടയില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങി തിരിച്ച്‌ വീട്ടിലെത്തിയ തന്നെ പണം മോഷ്ടിച്ചന്നാരോപിച്ച്‌ കടയുടമ മര്‍ദിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. ‘ഞാന്‍ നിരപരാധിയാണെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചുകൊണ്ടേയിരുന്നു. പക്ഷെ അയാള്‍ എന്‍റെ വീട് മുഴുവന്‍ പരതി പണം തട്ടിയെടുത്തു. ശേഷം പ്രദേശവാസികളുടെ മുന്നില്‍ എന്നെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. നോക്കി നിന്നവരെല്ലാം എന്നെ കള്ളനെന്ന് വിളിച്ച്‌ ആക്രോശിച്ചു’- കുട്ടി പറഞ്ഞു.

കുട്ടിയുടെയും പിതാവിന്‍റെയും മൊഴികള്‍ രേഖപ്പെടുത്തിയതായി ജലാലാബാദ് സര്‍ക്കിള്‍ ഓഫീസര്‍ മസ സിങ് പറഞ്ഞു. ഐ.പി.സി സെക്ഷന്‍ 323 പ്രകാരവും എസ്‌.സി/എസ്‌.ടി ആക്‌ട് സഹിതവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular