Friday, May 17, 2024
HomeIndiaനഗരത്തില്‍ സ്കൈബസ് പദ്ധതി: സാധ്യത പഠന റിപ്പോര്‍ട്ട് തേടും - നിതിന്‍ ഗഡ്കരി

നഗരത്തില്‍ സ്കൈബസ് പദ്ധതി: സാധ്യത പഠന റിപ്പോര്‍ട്ട് തേടും – നിതിന്‍ ഗഡ്കരി

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കാന്‍ സ്കൈ ബസ് പദ്ധതിക്ക് കഴിയുമെന്നും ഇതുസംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര കമ്ബനികളില്‍നിന്ന് മൂന്നുമാസത്തിനകം തേടുമെന്നും കേന്ദ്ര റോഡ്- ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

‘മന്ദന്‍- ആശയത്തില്‍നിന്ന് കര്‍മപഥത്തിലേക്ക്’ എന്ന തലക്കെട്ടില്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച ദ്വിദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി ഹബ്ബായ ബംഗളൂരുവിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിനാവശ്യമായ പരിഹാരം തേടുകയാണ്. സ്കൈ ബസുകളില്‍ ഒരു ലക്ഷം പേരെ യാത്രചെയ്യാന്‍ സാധിപ്പിച്ചാല്‍ അത് റോഡ് ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ പ്രളയമാണ് ബംഗളൂരു- മൈസൂരു ഹൈവേയെ തടസ്സപ്പെടുത്തിയത്.

അഞ്ചുവര്‍ഷത്തെ ശരാശരി മഴയുടെ കണക്ക് പരിഗണിച്ച്‌ പാത വിഭാവനം ചെയ്യുമെന്നും പണി പൂര്‍ത്തിയായാല്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം തേടുമെന്നും ഗഡ്കരി പറഞ്ഞു. ഗോരഗുണ്ഡെ പാളയയില്‍നിന്നാരംഭിക്കുന്ന ദേശീയപാത വികസിപ്പിക്കുമെന്നും ഈ പാതയിലെ കേബിളുകള്‍ നീക്കാന്‍ ഏജന്‍സിയെ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡ് (എസ്.ടി.ആര്‍.ആര്‍) പദ്ധതിക്ക് അനുമതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മൈസൂരു- ബംഗളൂരു ഹൈവേയിലെ അടിപ്പാതകളിലെ ഡ്രെയിനേജ് സംവിധാനം പുനഃപരിശോധിക്കും. ആവശ്യമെങ്കില്‍ അവ വികസിപ്പിക്കും. ദേശീയപാതകളിലെ ഗതാഗതത്തിരക്ക് കൂടിയ ഇടങ്ങളില്‍ മേല്‍പാലങ്ങളും അടിപ്പാതകളും നിര്‍മിക്കേണ്ടതുണ്ട്. ആകാശ നടപ്പാതകള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തണം. സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട മിക്ക പദ്ധതികളും അടിയന്തര സ്വഭാവത്തിലാണ് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്നും ബൊമ്മെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular