Saturday, May 18, 2024
HomeIndiaഅച്ഛന്‍ മരിച്ച്‌ മൂന്ന് മാസത്തിന് ശേഷം അമ്മ കൊന്നതാണെന്ന് തെളിയിച്ച്‌ മകള്‍

അച്ഛന്‍ മരിച്ച്‌ മൂന്ന് മാസത്തിന് ശേഷം അമ്മ കൊന്നതാണെന്ന് തെളിയിച്ച്‌ മകള്‍

മുംബൈ: അച്ഛന്‍ മരിച്ച്‌ മൂന്ന് മാസങ്ങള്‍ക്ക് മരണത്തിനുത്തരവാദി അമ്മയാണെന്ന് തെളിയിച്ച്‌ മകള്‍. മഹാരാഷ്ട്രയിലെ ചന്ദര്‍പൂരിലാണ് സംഭവം.

ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാല്‍ പിന്നീട് കൊലപാതകത്തില്‍ അമ്മക്കുള്ള പങ്ക് മകള്‍ തെളിയിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദി താനാണെന്ന് സ്ത്രീ കുറ്റസമ്മതം നടത്തുന്ന ഓഡിയോ ക്ലിപ്പ് മകള്‍ക്ക് കിട്ടയതോടെയാണ് അതുവരെ ഹൃദയാഘാതമായയി കരുതിയ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

രജന രാംതെക് ആണ് കൊലപാതകി. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഉറങ്ങുമ്ബോഴാണ് കൊല നടത്തിയത്. ആഗസ്റ്റ് ആറിനായിരുന്നു സംഭവം. കൊലപാതക ശേഷം സ്ത്രീ അവരുടെ കാമുകനെ വിളിച്ച്‌ കുറ്റകൃത്യത്തില്‍ അവരുടെ പങ്കിനെ കുറിച്ച്‌ പറഞ്ഞിരുന്നു.

ഞാന്‍ അദ്ദേഹത്തെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച്‌ മരണത്തെ കുറിച്ച്‌ അറിയിക്കും. ഹൃദയാഘാതമാണെന്ന് പറയും എന്നായിരുന്നു സ്ത്രീ കാമുകനോട് പറഞ്ഞത്.

അടുത്ത ദിവസം സ്ത്രീ ബന്ധുക്കളെ വിളിച്ച്‌ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ച വിവരം അറിയിച്ചു. ആരും അവരെ സംശയിച്ചില്ല. മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

എല്ലാം രജനയുടെ പദ്ധതിയനുസരിച്ച്‌ തന്നെ മുന്നേറി. എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷം രജനയുടെ മകള്‍ ശ്വേത അമ്മയെ കാണാനെത്തിയപ്പോഴാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്. മകള്‍ ഫോണ്‍ വിളിക്കാനായി അമ്മയുടെ ഫോണ്‍ വാങ്ങി. അമ്മയും കാമുകനുമായുള്ള സംസാരം ഫോണില്‍ റെക്കോര്‍ഡായത് മകളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ശ്വേത ഇക്കാര്യം പൊലീസിനെ അറിയിച്ചു.

ഓഡിയോ റെക്കോര്‍ഡിങ്ങുമായാണ് ശ്വേത പൊലീസ് സ്റ്റേഷനില്‍ എത്തിയത്. രജനയും കാമുകന്‍ മുകേഷ് ത്രിവദിയും തമ്മിലുള്ള സംഭാഷണതിന്റെ റെക്കോര്‍ഡായിരുന്നു അത്. തുടര്‍ന്ന് പൊലീസ് ഇരുവരെയും വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതില്‍ നിന്ന് രജന കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular