കോട്ടയം പൂവൻതുരുത്തെ സ്വകാര്യ ഫാക്ടറിയില്‍ സുരക്ഷാ ജീവനക്കാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഹെവിയര്‍ റബര്‍ കമ്ബനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ളാകാട്ടൂര്‍ സ്വദേശി ജോസ് (55 ) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്ബനിക്കുള്ളിലേക്ക് അതിക്രമിച്ചു കടന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം. നാട്ടുകാരാണ് ഇതര സംസ്ഥാന തൊളിലാളിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ജോസ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഈസ്റ്റ് പോലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.