കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ ഡി.ഐ.ജി. സി വിജയകുമാര്‍ സര്‍വീസ് റിവോള്‍വറില്‍ നിന്ന് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
വെള്ളിയാഴ്ചയായിരുന്നു രാവിലെയായിരുന്നു സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ 6.45-ഓടെ ക്യാമ്ബിലെത്തിയ വിജയകുമാര്‍ സ്ഥലത്തുണ്ടായിരുന്ന പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറോട് തന്റെ തോക്ക് നല്‍കാൻ ആവശ്യപ്പെട്ടു. തോക്ക് നല്‍കിയതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥൻ പുറത്തേക്ക് പോയി. ഈ സമയത്ത് വിജയകുമാര്‍ തോക്കില്‍ നിന്നും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് ഉടൻ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. 2009-ലെ ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനാണ് വിജയകുമാര്‍. എന്താണ് ആത്മഹത്യയുടെ കാരണം എന്നത് വ്യക്തമല്ല. കടുത്ത സമ്മര്‍ദ്ദം മൂലം ശരിയായി ഉറങ്ങിയിട്ട് ആഴ്ചകളായെന്ന് സഹപ്രവര്‍ത്തകരോട് വിജയകുമാര്‍ പറഞ്ഞതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.