മസ്കത്ത്: സലാല ഖോര്‍ അല്‍ ദഹാരിസില്‍ നടന്ന 100 കി.മീറ്റര്‍ തുടര്‍ച്ചയായ കുതിരയോട്ട മത്സരത്തിന് ആവേശകരമായ പരിസമാപ്തി.
ദോഫാര്‍ ഇക്വസ്ട്രിയൻ കമ്മിറ്റിയും ഒമാൻ ഇക്വസ്ട്രിയൻ ഫെഡറേഷനും സംയുക്തമായി ഒരുക്കിയ മത്സരത്തില്‍ 27 കുതിരയോട്ടക്കാരാണ് പങ്കെടുത്തത്. ഒമാനിലെ എല്ലാ ഗവണ്‍റേറ്റുകളില്‍നിന്നും വിലായത്തുകളില്‍നിന്നുമുള്ള കുതിരയോട്ടക്കാര്‍ ഇതിലുണ്ടായിരുന്നു. കടല്‍തീര പ്രദേശത്തുകൂടി തുടര്‍ച്ചയായി നടന്ന മത്സരത്തില്‍ ഖാലിദ് അല്‍ ബലൂഷിയുടെ കുതിരയാണ് ഒന്നാമതെത്തിയത്.
യൂനുസ് അല്‍ റശ്ദിയുടെ കുതിര രണ്ടാംസ്ഥാനത്തും അബ്ദുല്ല അല്‍ അലവി മുഖ്ബിലിന്‍റെ കുതിര മൂന്നാമതുമെത്തി. സലാലയിലെ സുല്‍ത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്‌സ് ഫോര്‍ കള്‍ച്ചര്‍ ആൻഡ് എന്റര്‍ടെയ്ൻമെന്റില്‍ തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ വിജയികളെ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.