പാരിസ്: ലീഗ് വണ്ണില്‍ റെന്നെക്കെതിരെ തകര്‍പ്പൻ ജയവുമായി പി.എസ്.ജി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നിലവിലെ ചാമ്ബ്യന്മാര്‍ ജയിച്ചുകയറിയത്.
ചാമ്ബ്യൻസ് ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡിനോട് 4-1ന് തകര്‍ന്നടിഞ്ഞ പി.എസ്.ജിയുടെ തകര്‍പ്പൻ തിരിച്ചുവരവിന് കൂടിയാണ് മത്സരം സാക്ഷ്യം വഹിച്ചത്.
ആറാം മിനിറ്റില്‍ തന്നെ കാലിമെൻഡോ പി.എസ്.ജി ഗോള്‍മുഖം വിറപ്പിച്ചു. ഒറ്റക്ക് മുന്നേറിയ താരത്തിന്റെ തകര്‍പ്പൻ ഷോട്ട് ഗോള്‍കീപ്പര്‍ ഡോണറുമ്മ ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിക്കുകയായിരുന്നു. 32ാം മിനിറ്റില്‍ വിറ്റിഞ്ഞയിലൂടെയാണ് പി.എസ്.ജി അക്കൗണ്ട് തുറന്നത്. എതിര്‍ ഡിഫൻഡര്‍മാരെ വകഞ്ഞുമാറ്റി ഉസ്മാനെ ഡെംബലെ നല്‍കിയ മനോഹര പാസ് താരം ബോക്സിന് പുറത്തുനിന്ന് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
നാല് മിനിറ്റിന് ശേഷം അഷ്റഫ് ഹക്കീമിയിലൂടെ പി.എസ്.ജി രണ്ടാം ഗോളും നേടി. വാറൻ സയര്‍ എമരി നല്‍കിയ ക്രോസ് ഹക്കീമി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഓഫ്സൈഡിനായി റെന്നെ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 50ാം മിനിറ്റില്‍ റെന്നെ താരം കാലിമെൻഡോയുടെ അക്രോബാറ്റിക് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എന്നാല്‍, ആറ് മിനിറ്റിനകം റെന്നെ ഒരു ഗോള്‍ തിരിച്ചടിച്ചു. അമിനി ഗുയിരിയാണ് ഹെഡറിലൂടെ ലക്ഷ്യം നേടിയത്. എന്നാല്‍, രണ്ട് മിനിറ്റിനകം ഒരു ഗോള്‍ കൂടി നേടി പി.എസ്.ജി ജയം ഉറപ്പിച്ചു. അഷ്റഫ് ഹക്കീമി നല്‍കിയ മനോഹര ക്രോസ് റണ്ടല്‍ കോളോ മുവാനി വലയിലേക്ക് തട്ടിയിടുകയായിരുന്നു.
ലീഗില്‍ 15 പോയന്റുമായി മൂന്നാമതാണ് പി.എസ്.ജി. 17 പോയന്റുമായി മൊണാകൊയാണ് മുന്നില്‍. 16 പോയന്റുമായി നീസ് തൊട്ടുപിന്നിലുണ്ട്.