ആലുവ: മകനെ തൃശൂരിലുള്ള എൻട്രൻസ് കോച്ചിങ് സെൻററിലാക്കി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചു കയറി പിതാവ് മരിച്ചു.
തിരുവനന്തപുരം മാറനല്ലൂര്‍ നെല്ലിക്കാട് കുഴുവില വീട്ടില്‍ കൃഷ്ണകുമാറാണ് (44) മരിച്ചത്. കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി വിനോദും (42), പുറകിലെ സീറ്റില്‍ യാത്ര ചെയ്തിരുന്ന മറ്റൊരാളും പരിക്കുകളോടെ രക്ഷപ്പെട്ടു.
ദേശീയപാതയില്‍ അമ്ബാട്ടുകാവില്‍ വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കാര്‍ അമ്ബുകാട്ടുകാവില്‍ യു ടേണിന് സമീപം നിര്‍ത്തിയിട്ട ലോറിയുടെ അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
കൃഷ്ണകുമാര്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടമുണ്ടായ ഉടൻ പരിസരത്തുണ്ടായിരുന്നവര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും കാറിലുള്ളവരെ പുറത്തിറക്കാനായില്ല. അഗ്നിരക്ഷാ സേന എത്തിയതിനുശേഷമാണ് പുറത്തെടുത്തത്.
മരിച്ച കൃഷ്ണകുമാറിന്റെ മകനെ തൃശൂരിലുള്ള എൻട്രൻസ് കോച്ചിങ് സെൻററിലാക്കി തിരികെ വരുമ്ബോഴായിരുന്നു അപകടം. കൃഷ്ണ കുമാറിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആലുവ ഈസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.