കൊച്ചി: നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബാങ്ക് ഒഫ് മഹാരാഷ്ട്ര പൊതുമേഖലയില്‍ വായ്പയുടെയും നിക്ഷേപത്തിന്റെയും ശതമാന വളര്‍ച്ചയില്‍ ഒന്നാം സ്ഥാനം നിലനിറുത്തി.
പൂനെ ആസ്ഥാനമായ ബാങ്കിന്റെ നിക്ഷേപവും അഡ്വാൻസും 20 ശതമാനത്തിലധികം വര്‍ദ്ധിച്ചു, ജൂലായ്, സെപ്തംബര്‍ കാലത്ത് പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
സെപ്തംബര്‍ അവസാനത്തോടെ ബാങ്കിന്റെ മൊത്ത ആഭ്യന്തര അഡ്വാൻസ് 23.55 ശതമാനം വളര്‍ച്ചയോടെ 1,83,122 കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപ വളര്‍ച്ച 22.18 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. 2,39,298 കോടി രൂപ സമാഹരിക്കുകയും ചെയ്തു. കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 50.71 ശതമാനം വളര്‍ച്ച കൈവരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.