നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരില്‍ എത്തിയേക്കും.
ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കുന്ന വിവാഹചടങ്ങിനാണ് പ്രധാനമന്ത്രി എത്തുക. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരള പോലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പോലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പോലീസ് ഇന്ന് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കും.
സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യയുടെ വിവാഹമാണ് 17ന് നടക്കുന്നത്. ഹരിപ്പാട് സ്വദേശി ശ്രേയസ് മോഹനാണ് വരൻ.
വിവാഹം ക്ഷണിക്കുന്നതിനായി സുരേഷ് ഗോപിയും ഭാര്യ രാധികയും മകള്‍ ഭാഗ്യയും അടുത്തിടെ മോദിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു. താമര ആകൃതിയിലുള്ള ആറൻമുള കണ്ണാടിയാണ് പ്രധാനമന്ത്രിക്ക് സുരേഷ് ഗോപിയും കുടുംബവും സമ്മാനിച്ചത്.
17ന് നടക്കുന്ന വിവാഹചടങ്ങിന് ശേഷം 20ന് തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലാണ് വിവാഹ റിസപ്ഷൻ.