തൃശൂര്‍: നഗരത്തില്‍ 64കാരനെ തലക്കടിച്ചുകൊന്നു. കോടന്നൂര്‍ സ്വദേശി കുന്നത്ത് വീട്ടില്‍ പോള്‍ ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധു മടവാക്കര സ്വദേശി കുന്നത്ത് വീട്ടില്‍ 63 കാരനായ കൊച്ചു പോള്‍ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊക്കാല ഇറച്ചി മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് ഇരുവരും. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതക കാരണം. രാത്രി എട്ടുമണിയോടെ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു.ഇതിനിടെ പോള്‍ പ്രതിയുടെ മുഖത്ത് അടിച്ചു. ഇതിന്റെ വെെരാഗ്യത്തില്‍ രാത്രി പതിനൊന്നുമണിയോടെ പോള്‍ ഉറങ്ങിക്കിടക്കുന്ന സ്ഥലത്ത് എത്തിയ കൊച്ചുപോള്‍ മരമുട്ടി കൊണ്ട് തലക്ക് അടിയ്ക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ചു കിടന്ന പോളിനെ ഉടന്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. രാത്രിതന്നെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് തൃശൂര്‍ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കാറ്ററിംഗ് തൊഴിലാളിയാണ് പ്രതി. മരിച്ച പോള്‍ മാര്‍ക്കറ്റില്‍ തന്നെ അന്തിയുറങ്ങുന്ന ആളാണ്.
കുറച്ചുനാള്‍ മുമ്ബ് സ്വര്‍ണാഭരണ നിര്‍മ്മാണത്തൊഴിലാളിയായ ബംഗാളി യുവാവിനെ കമ്ബിപ്പാരയ്‌ക്ക് തലയ്‌ക്കടിച്ച് കൊന്ന ഭാര്യാകാമുകൻ അറസ്റ്റിലായിരുന്നു. ബംഗാള്‍ ഹുബ്ലി ഫരീദ്പുര്‍ ജയാനല്‍ മാലിക്കിന്റെ മകൻ മൻസൂര്‍ മാലിക്കിനെ (40) കൊന്ന കേസിലാണ് സഹായിയും ബംഗാള്‍ സ്വദേശിയുമായ ബീരുവും (33), കാമുകിയും ബംഗാള്‍ സ്വദേശിയുമായ രേഷ്മാബീവിയും (30) അറസ്റ്റിലായത്.
ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാനാണ് മാലിക്കിനെ കൊലപ്പെടുത്തിയത്. എന്നാല്‍ വഴക്കിനിടെ തന്നെ അടിക്കാനെടുത്ത കമ്ബിപ്പാര പിടിച്ചുവാങ്ങി തിരിച്ചടിച്ചപ്പോള്‍ മാലിക്ക് കൊല്ലപ്പെട്ടെന്നായിരുന്നു ഭാര്യ രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഉറങ്ങുകയായിരുന്ന മൻസൂറിനെ 12ന് രാത്രി കൊന്ന ശേഷം പിറ്റേന്ന് രാത്രി ഇരുവരും ചേര്‍ന്ന് താമസസ്ഥലത്ത് കുഴിച്ചിട്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകായിരുന്നു.