Friday, May 3, 2024
HomeKeralaനിയമം പാലിച്ചവര്‍ക്ക് പൊലീസിന്‍റെ വക 300 രൂപയുടെ ഇന്ധനം സമ്മാനം

നിയമം പാലിച്ചവര്‍ക്ക് പൊലീസിന്‍റെ വക 300 രൂപയുടെ ഇന്ധനം സമ്മാനം

മലപ്പുറം: സാധാരണ പൊലീസിെന്‍റയും മോേട്ടാര്‍ വാഹനവകുപ്പിെന്‍റയും വാഹന പരിശോധന കാണുേമ്ബാള്‍ എല്ലാവര്‍ക്കും ആശങ്കയാണ്.

കാക്കിയിട്ടവരെ കാണുേമ്ബാള്‍ വണ്ടി നിര്‍ത്തി ഒന്നും അറിയാത്തവരെ പോലെ നില്‍ക്കുന്നവരും വഴി മാറി പോകുന്നവരുമൊക്കെയുണ്ട്. വ്യാഴാഴ്ച കിഴക്കേത്തലയിലും നടന്നു ഒരു പരിശോധന. എന്നാല്‍, ഇത്തവണ ഞെട്ടിയത് വാഹനമോടിച്ചവരാണ്. കാരണം, രേഖകള്‍ എല്ലാം ഉള്ളവര്‍ക്കും നിയമപ്രകാരം ഒാടിച്ചവര്‍ക്കും 300 രൂപയുടെ ഇന്ധനകൂപ്പണാണ് ഉദ്യോഗസ്ഥര്‍ സമ്മാനമായി നീട്ടിയത്! സമ്മാനം കിട്ടിയതോടെ എല്ലാവരും ഹാപ്പി. എ.എം മോട്ടോഴ്സിെന്‍റയും മലപ്പുറം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെന്‍റയും സഹകരണത്തോടെയായിരുന്നു പരിപാടി. രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടന്ന പരിശോധനയില്‍ നൂറോളം പേര്‍ക്കാണ് സൗജന്യ കൂപ്പണ്‍ നല്‍കിയത്.

എം.വി.െഎമാരായ ഡാനിയല്‍ ബേബി, സജി തോമസ്, എ.എം.വി.െഎമാരായ ഷൂജ മാട്ടട, സയ്യിദ് മഹമൂദ്, എബിന്‍ ചാക്കോ, പി.കെ. മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എം. മോേട്ടാഴ്സ് പ്രതിനിധികളായ കെ. രാജേന്ദ്രന്‍, മുഹമ്മദ് ഫാസില്‍, ദീപക് എന്നിവര്‍ സംബന്ധിച്ചു.

ലക്ഷ്യം അപകട രഹിത മലപ്പുറം

നിയമം ലംഘിച്ച്‌ എത്തുന്നവര്‍ക്ക് സാധാരണ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഇൗടാക്കുകയാണ് ചെയ്യാറുള്ളത്. ഇതില്‍ നിന്നും വിഭിന്നമായാണ് റോഡ് സുരക്ഷയുടെ ഭാഗമായി ‘അപകടരഹിത മലപ്പുറം’ എന്ന ലക്ഷ്യവുമായി പദ്ധതി നടപ്പിലാക്കുന്നത്. ‘ഗതാഗത നിയമങ്ങള്‍ അനുസരിക്കൂ ഫ്രീയായി ഇന്ധനം അടിക്കൂ’ എന്ന സന്ദേശം നല്‍കിയാണ് ബോധവത്കരണം. ഇതിെന്‍റ ഭാഗമായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷ സന്ദേശം എത്തിക്കും. പ്രധാനമായും പത്രങ്ങള്‍ വഴിയാണ് സന്ദേശം എത്തിക്കുക. സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിെന്‍റ ഭാഗമായാണ് സൗജന്യമായി ഇന്ധനം നല്‍കുന്നത്.

ആദ്യമെത്തിയത് അമ്മയും മകളും

പരിശോധനയില്‍ ആദ്യം ‘കുടുങ്ങിയ ത്’ സ്കൂട്ടറിലെത്തിയ അമ്മയും മകളുമായിരുന്നു. ഒാടിച്ച മകളും പിറകിലിരുന്ന അമ്മയും ഹെല്‍മറ്റ് അടക്കം ധരിച്ചായിരുന്നു വാഹനം ഒാടിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഇ പോസ് മെഷീനില്‍ വാഹനരേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം ഒാകെ. ലൈസന്‍സും ഉറപ്പുവരുത്തി. ഇതോടെ അധികൃതര്‍ സസ്പെന്‍സ് പൊട്ടിച്ചു. നിയമപ്രകാരം വാഹനം ഒാടിച്ചതിന് 300 രൂപയുടെ പെട്രോള്‍ കൂപ്പണ്‍ ലഭിച്ചപ്പോള്‍ ഇരുവര്‍ക്കും ആശ്വാസം.

തീവിലയുടെ കാലത്ത് ആശ്വാസം പങ്കിട്ട് ഡ്രൈവര്‍മാര്‍

ഇന്ധന വില കുതിച്ചു കയറുന്ന സമയത്ത് 300 രൂപക്ക് സൗജന്യമായി പെട്രോളും ഡീസലും ലഭിക്കുന്നതിെന്‍റ സന്തോഷവും പരിശോധന േവളയില്‍ നിരവധി പേര്‍ പങ്കുവെച്ചു. ദുരിത സമയത്ത് ഇത്രയും രൂപക്ക് സൗജന്യമായി ഇന്ധനം അടിക്കുന്നതിന് കൂപ്പണ്‍ ലഭിച്ചത് ആശ്വാസകരമാണെന്ന് ഒാേട്ടാ ഡ്രൈവര്‍മാര്‍ പറഞ്ഞു.

ആദ്യം ആശങ്ക, പിന്നീട് സര്‍ൈപ്രസ്

ഉദ്യോഗസ്ഥര്‍ കൈ കാണിച്ച്‌ വാഹനം നിര്‍ത്തിയവരെല്ലാം ആദ്യം ആശങ്കയിലായിരുന്നു. നിരവധി ഉദ്യോഗസ്ഥരും മാധ്യമങ്ങളും സ്ഥലത്തുണ്ടായിരുന്നു. നിയമംലംഘിച്ച്‌ വാഹനം ഒാടിച്ചവര്‍ക്ക് ബോധവത്കരണവും പരിശോധനക്കിടയില്‍ നല്‍കി. പ്രധാനമായും ഇരുചക്രവാഹനം, ഒാേട്ടാറിക്ഷ, കാറുകള്‍ എന്നിവയാണ് പരിശോധിച്ചത്.

വരും ദിവസങ്ങളില്‍ ജില്ലയില്‍ എല്ലായിടത്തും

വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ പരിശോധനകള്‍ നടക്കും. രേഖകള്‍ കൃത്യമായവര്‍ക്കും നിയമം പാലിച്ച്‌ വാഹനം ഒാടിച്ചവര്‍ക്കുമായിരിക്കും സൗജന്യകൂപ്പണ്‍ നല്‍കുക. രാത്രികാല ബോധവത്കരണവും ആസൂത്രണം ചെയ്യുന്നുണ്ട്. രേഖകളില്ലാത്തവര്‍ക്കും നിയമലംഘനം നടത്തുന്നവര്‍ക്കും പിഴ ഇൗടാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular