തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടും നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ബജറ്റില്‍ 136 കോടി രൂപ വകയിരുത്തി.
പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും വരുമാനവും ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ഇത്.
കൊച്ചി, ആലപ്പുഴ, ബേപ്പൂർ, കൊല്ലം എന്നീ നാലു കേന്ദ്രങ്ങളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍, റെസ്റ്ററന്‍റുകള്‍, ചെറുവിനോദത്തിനുള്ള ഇടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഹബ്ബുകള്‍ വികസിപ്പിക്കും. സംസ്ഥാനത്ത് നിലവിലുള്ള 24 അതിഥിമന്ദിരങ്ങള്‍, നാലു യാത്രിനിവാസുകള്‍, രണ്ടു കേരള ഹൗസുകള്‍ എന്നിവയുടെ വികസനത്തിനായി 20 കോടി രൂപ .
ഇക്കോ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 1.90 കോടി രൂപയും ഉത്തരവാദ ടൂറിസം മേഖലയ്ക്കായി 15 കോടി രൂപയും . കേരളത്തിന്‍റെ പരന്പരാഗത ഉത്സവങ്ങളുടെ പ്രോത്സാഹനത്തിനായി 9.96 കോടി രൂപ