മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട ശതകോടികളുടെ സാന്പത്തിക ക്രമക്കേടിനെത്തുടർന്നു രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ അടുത്ത അനുയായി ഹേമന്ത് ഭട്ട് ജയില്‍മോചിതനായി.
കേസില്‍ പ്രത്യേകകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനുപിന്നാലെ മുംബൈ ആർതർ റോഡ് ജയിലില്‍നിന്ന് ഭട്ട് മോചിതനാവുകയായിരന്നു.
2018ല്‍ അറസ്റ്റിലായ അന്നുമുതല്‍ ഹേമന്ത് ഭട്ട് ജയിലില്‍ തുടരുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 23,780 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് നീരവ് മോദിക്കും സംഘത്തിനുമെതിരേയുള്ള കുറ്റം.