Monday, May 20, 2024
HomeKeralaബിജെപിയിലേക്ക് പോകുമെന്ന് പരോക്ഷമായി ഭീഷണി ഉയര്‍ത്തി; സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്

ബിജെപിയിലേക്ക് പോകുമെന്ന് പരോക്ഷമായി ഭീഷണി ഉയര്‍ത്തി; സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടാന്‍ കെ.സുധാകരന്‍ എഐസിസിക്ക് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കെപിസിസി അധ്യക്ഷ സ്ഥാനം സുധാകരന് തിരിച്ചുനല്‍കാമെന്നായിരുന്നു എഐസിസി നിലപാട്. ഇതില്‍ നീരസം തോന്നിയ സുധാകരന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് വിളിച്ചു സംസാരിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനം തിരിച്ചു നല്‍കിയില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന ഭീഷണിയാണ് സുധാകരന്‍ എഐസിസി നേതൃത്വത്തിനു മുന്നില്‍ ഉയര്‍ത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കുന്നതിനെ തുടര്‍ന്നാണ് സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് താല്‍ക്കാലികമായി നീക്കിയത്. എം.എം.ഹസനായിരുന്നു കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ നടന്ന കെപിസിസി യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള താല്‍പര്യം സുധാകരന്‍ അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കൂ എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സുധാകരന് മറുപടി നല്‍കിയത്.

സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം നേതാക്കള്‍ക്ക് സുധാകരന്റെ നേതൃത്വത്തില്‍ അതൃപ്തിയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സുധാകരനെ താല്‍ക്കാലികമായി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്താമെന്ന തീരുമാനത്തിലേക്ക് എഐസിസിയും എത്തിയത്. എന്നാല്‍ തന്നെ ഒതുക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് മനസിലാക്കിയ സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകുമെന്ന് ഭീഷണി ഉയര്‍ത്തുകയായിരുന്നു.

ദക്ഷിണേന്ത്യയില്‍ അടക്കം രാജ്യത്ത് നാല് ഘട്ടം വോട്ടെടുപ്പ് ഇനിയും നടക്കാനുള്ളതിനാല്‍ കേരളത്തിലെ കെപിസിസി അധ്യക്ഷന്‍ പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടായാല്‍ അത് കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ പുറത്താണ് സുധാകരന് അധ്യക്ഷ സ്ഥാനം തിരിച്ചു നല്‍കിയത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് പത്തില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടാതെ വന്നാല്‍ സുധാകരന്റെ അധ്യക്ഷ സ്ഥാനം തെറിപ്പിക്കാനാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനം.

Previous articleലഖ്‌നൗ: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഫത്തേപൂർ സിക്രി ദർഗ ക്ഷേത്രമായിരുന്നുവെന്ന് അവകാശവാദവുമായി അഭിഭാഷകൻ. മുഗള്‍ ഭരണകാലത്ത് ജീവിച്ച സൂഫി ഗുരു സലീം ചിഷ്തിയുടെ ദർഗയിലാണ് അവകാശവാദവുമായി ആഗ്ര സ്വദേശിയായ അഡ്വ. അജയ് പ്രതാപ് സിങ് രംഗത്തെത്തിയിരിക്കുന്നത്. ദർഗ മുൻപ് കാമാഖ്യദേവി ക്ഷേത്രമായിരുന്നുവെന്നു വാദിച്ച്‌ ആഗ്രയിലെ സിവില്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ദർഗ കാമാഖ്യദേവിയുടെ ശ്രീകോവിലായിരുന്നുവെന്നാണ് അജയ് പ്രതാപ് വാദിക്കുന്നത്. ഇക്കാര്യം ആഗ്രയിലെ സിവില്‍ കോടതി അംഗീകരിച്ചിട്ടുണ്ടെന്നും പറയുന്നു. ദർഗയോട് ചേർന്നുള്ള ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നും അവകാശവാദമുണ്ട്. ഫത്തേപൂർ സിക്രി നഗരം മുഗള്‍ ചക്രവർത്തിയായ അക്ബർ നിർമിച്ചതല്ലെന്നും മുൻപ് വിജയ്പൂർ സിക്രിയായിരുന്നു ഈ സ്ഥലമെന്നും ഇദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ദർഗ പ്രവർത്തിക്കുന്നത്. മുൻപ് ആർക്കിയോളജി സൂപ്രണ്ടായിരുന്ന ഡി.ബി ശർമയുടെ നേതൃത്വത്തില്‍ ദർഗയിലും പരിസരത്തും ഉത്ഖനനങ്ങള്‍ നടന്നിരുന്നു. ഇതില്‍ 1000 എ.ഡിയിലെ ഹിന്ദു-ജൈന കരകൗശലവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അജയ് പ്രതാപ് പറഞ്ഞു. പള്ളിയുടെ തൂണുകളിലും മേല്‍ക്കൂരയിലുമെല്ലാം ഹിന്ദു ശില്‍പങ്ങളുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് ഓഫിസറായ ഇ.ബി ഹോവല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമെല്ലാം ഇദ്ദേഹത്തിന്റെ വാദങ്ങള്‍ പോകുന്നു. 1527ല്‍ നടന്ന ഖാൻവ യുദ്ധത്തിന്റെ കാലത്ത് സിക്രി രാജാവായിരുന്ന റാവു ധാംദേവ് കാമാഖ്യദേവിയുടെ പ്രാണപ്രതിഷ്ഠ ചെയ്ത വിഗ്രഹം ഗാസിപൂരിലെ സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റുകയായിരുന്നുവെന്ന് അജയ് പ്രതാപ് വാദിച്ചു. ഇക്കാര്യം ചരിത്രത്തിലുള്ളതാണെന്നും സ്ഥലത്തെ ക്ഷേത്രത്തിന്റെ വേരുകള്‍ വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്നും ഇദ്ദേഹം പറയുന്നു. ഒരിക്കല്‍ ക്ഷേത്രമായി നിർമിക്കപ്പെട്ട നിർമിതിയുടെ രൂപം മാറ്റാൻ പറ്റില്ലെന്നാണ് നിയമം പറയുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസില്‍ ആഗ്ര സിവില്‍ കോടതി ജഡ്ജിയായിരുന്ന മൃത്യുഞ്ജയ് ശ്രീവാസ്തവ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചിരുന്നു. നേരത്തെ ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നു വാദിച്ചും ഇദ്ദേഹം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ആസ്ഥാന മാതാ കാമാഖ്യ, ആര്യ സംസ്‌കൃതി പ്രിസർവേഷൻ ട്രസ്റ്റ്, യോഗേശ്വർ ശ്രീകൃഷ്ണ കള്‍ച്ചറല്‍ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ വികാസ് ട്രസ്റ്റ് എന്നിവരും കേസില്‍ പരാതിക്കാരായി കക്ഷി ചേർന്നിട്ടുണ്ട്. യു.പി സുന്നി വഖഫ് ബോർഡും സലീം ചിഷ്തി ദർഗ-ജമാമസ്ജിദ് കമ്മിറ്റിയും കേസില്‍ കക്ഷികളാണ്.
Next articleഗുജറാത്തില്‍ 600 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; കാവിക്കൊടികള്‍ സ്ഥാപിച്ചു, 35 പേര്‍ അറസ്റ്റില്‍
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular