Friday, May 3, 2024
HomeIndiaഷാരോണ്‍ വധക്കേസില്‍ സുപ്രീം കോടതിയിലും ഗ്രീഷ്മക്ക് തിരിച്ചടി; അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹരജി തള്ളി

ഷാരോണ്‍ വധക്കേസില്‍ സുപ്രീം കോടതിയിലും ഗ്രീഷ്മക്ക് തിരിച്ചടി; അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തളളി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂവെന്നാണ് ഹരജിയില്‍ പറയുന്നത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരുനന്ുവെങ്കിലും കോടതി ഹരജി തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നുവെങ്കിലും സാമ്ബത്തിക ശേഷിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണ്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ജ്യൂസില്‍ പാരസെറ്റമോള്‍ നല്‍കി. എന്നാല്‍ കൈപ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ ഇത് തുപ്പി കളഞ്ഞതോടെ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് 2022 ഒക്ടോബര്‍ 14 ന് സെക്‌സ് ചാറ്റ് നടത്തി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊടുത്തു. തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്. കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഗ്രീഷ്മയുടെ മാതാവ് സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കേസില്‍ പ്രതികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular