ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തില്‍ സുരേഷ് ഗോപി ജയിക്കുമെന്നും തന്റെ വോട്ട് താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
വീട്ടില്‍ മാത്രമാണ് ചേട്ടനും അച്ഛനും അമ്മയും എല്ലാം എന്ന് പറഞ്ഞ പത്മജ തന്റെ പ്രസ്ഥാനം വേറെയാണെന്നും സഹോദരനു വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നും അല്ലല്ലോ എന്നും ചോദിച്ചു.
മുരളീധരനാണ് താൻ സഹോദരി അല്ലെന്നും തന്നെ വേണ്ടെന്ന് പറഞ്ഞതും എന്ന് പറഞ്ഞ പത്മജ അപ്പോള്‍ പിന്നെ പ്രാർത്ഥിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞു. ആര് ജയിക്കുമെന്ന് പറയാൻ താൻ ജ്യോത്സ്യം നോക്കിയിട്ടില്ല എന്നും തന്റെ വോട്ട് താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് പത്മജ പറഞ്ഞു.
പലരോടും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ സുരേഷ് ഗോപിക്കാണ് മുൻതൂക്കം എന്ന് മനസ്സിലായതായും നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നാണ് സുരേഷ് ഗോപിക്ക് വോട്ട് വരുന്നത് എന്നും സ്ത്രീകളും ചെറുപ്പക്കാരും അദ്ദേഹത്തിന് പിന്നിലുണ്ട് എന്നും പത്മജ പറഞ്ഞു. സുരേഷ് ഗോപിയുടെ വിജയത്തിനായി താൻ പോയ സ്ഥലത്തെ ഒട്ടേറെ സ്ത്രീകള്‍ പ്രാർത്ഥിക്കുന്നതായും അവർ പറഞ്ഞു.
മുരളീധരൻ രക്തമാണെന്ന് തനിക്ക് അറിയാം എന്ന് പറഞ്ഞ പത്മജ തന്നെ കാണില്ലെന്നും താൻ അദ്ദേഹത്തിന്റെ ആരുമല്ലെന്നും പറഞ്ഞത് മുരളീധരനാണെന്നും പറഞ്ഞു. അപ്പോള്‍ പിന്നെ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കേണ്ട കാര്യം തനിക്ക് ഇല്ലെന്നും പത്മജ പറഞ്ഞു.