ലക്നൗ : ഭർത്താവിനെ ക്രൂരമായി പീഡിപ്പിക്കുകയും , സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത ഭാര്യ അറസ്റ്റില്‍ .
യുപി ബിജ്‌നോർ ജില്ലയിലെ സിയോഹാര ചക് മഹ്മൂദ് സാനി ഗ്രാമവാസി മെഹർ ജഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭർത്താവിന്റെ നില ഗുരുതരമായി തുടരുകയാണ്.
മന്നൻ സെയ്ദി എന്ന യുവാവാണ് ഭാര്യയുടെ ക്രൂരതകള്‍ക്ക് ഇരയായത് . വീട്ടില്‍ രഹസ്യമായി സ്ഥാപിച്ച സിസിടിവി ക്യാമറയിലൂടെയാണ് ഭാര്യയുടെ ക്രൂരതകള്‍ പുറത്തറിഞ്ഞത് . 2023 നവംബർ 17 നാണ് മുസ്ലീം ആചാരപ്രകാരം ഇരുവരും വിവാഹിതരായത് . വിവാഹശേഷം ഭാര്യ മദ്യവും സിഗരറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഭർത്താവ് എതിർത്തപ്പോള്‍ മെഹർ വഴക്കുണ്ടാക്കുകയും ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനു ശേഷം മെഹർ ഭർത്താവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു . മദ്യലഹരിയിലാണ് മെഹർ ഭർത്താവ് മന്നനെ പലതവണ ഉപദ്രവിച്ചത് .
മകന്റെ ഭാര്യ ദിവസവും അവനെ മർദിക്കാറുണ്ടായിരുന്നുവെന്നും ഇതുമൂലം മന്നൻ സെയ്ദി ഭർത്താവ് വീട്ടില്‍ രഹസ്യമായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും മന്നന്റെ പിതാവ് പറയുന്നു.ഏപ്രില്‍ 29, 24 തീയതികളില്‍ ഭർത്താവിന് ലഹരി ഗുളികകള്‍ നല്‍കി നഗ്നനാക്കി ഇരുകൈകളും ബന്ധിച്ചാണ് മെഹർ ജഹാൻ സിഗരറ്റ് ഉപയോഗിച്ച് ഭർത്താവിന്റെ സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ചത് .
മാത്രമല്ല കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് പലയിടത്തും പരിക്കേല്‍പ്പിച്ചു. വേദന കൊണ്ട് ഭർത്താവ് നിലവിളിച്ചെങ്കിലും മെഹർ വീണ്ടും ക്രൂരമായി മുറിവേല്‍പ്പിക്കുകയായിരുന്നു.വിവരമറിഞ്ഞ മന്നന്റെ വീട്ടുകാരാണ് മെഹറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് .