പ്രവേശനത്തിനായി ഇ-പാസ് വേണമെന്ന തീരുമാനം വന്നതോടെ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ കുറവ്.
ഉദ്യാനങ്ങളിലെ പ്രവേശന ഫീസില്‍ മൂന്ന് ഇരട്ടി വർധനവാണ് വരുത്തിയത്. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരുന്ന ഇവിടെ വലിയ തോതിലുള്ള കുറവാണ് വന്നിരിക്കുന്നത്.
അവധി ദിനമായ ശനി, ഞായർ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ഊട്ടിയിലെവിടെയും എവിടെയും തിരക്ക് അനുഭവപ്പെട്ടില്ല. നാളെ മുതലാണ് ഇ പാസ് നിലവില്‍ വരുന്നത്. ഇ-പാസിന് ഫീസ് ഈടാക്കില്ല. ഇ- പാസ് ഉള്ളവർക്ക് മാത്രമായിരിക്കും ചെക്ക്പോസ്റ്റില്‍ അനുമതി ലഭിക്കുക. പാസില്ലാത്തവരെ ചെക്ക് പോസ്റ്റ് കടത്തി വിടില്ല. മേയ് 7 മുതല്‍ ജൂണ്‍ 30 വരെയാണ് ഇ-പാസ് രെജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.