തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എം എല്‍ എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെ എസ് ആർ ടി സി ഡ്രൈവർ യദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എ എന്നിവർക്ക് പുറമെ മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി.
കന്റോണ്‍മെന്റ് പൊലീസിനോടാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ ആരോപണങ്ങളാണ് മേയർക്കും എം എല്‍ എയ്ക്കുമെതിരെ യദു ആരോപിച്ചിരിക്കുന്നത്. ആര്യക്കും സച്ചിന്‍ ദേവിനുമെതിരെ ആദ്യം യദു പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതോടെ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ മേയറുടെ പരാതിയില്‍ യദുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം യദുവിനെതിരെ സിനിമ താരമായ റോഷ് അന്ന റോയി ഉന്നയിച്ച ആരോപണം ശരിയവെക്കുന്ന തരത്തിലുള്ള രേഖകള്‍ പുറത്ത് വന്നു. ബസ് ഓടിച്ചത് എൽഎച്ച് യദു തന്നെയെന്ന് രേഖകളിൽ വ്യക്തം. ഈ റൂട്ടില്‍ താന്‍ വാഹനം ഓടിച്ചില്ലെന്നായിരുന്നു യദു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ബസ് ഓടിച്ചത് എൽ എച്ച് യദു തന്നെയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂൺ 18നായിരുന്നു. മടക്കയാത്ര ജൂൺ 19നും. ജൂൺ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്‌നയുടെ ആരോപണം. എന്നാല്‍ താന്‍ കുന്നംകുളം വരേയുള്ള സർവ്വീസ് നടത്തിയില്ലെന്നായിരുന്നു യദുവിന്റെ വാദം. ഇതിന് പിന്നാലെയാണ് രേഖകള്‍ പുറത്ത് വരുന്നത്. നടിയുടെ പരാതിയില്‍ കെ എസ് ആർ ടി സി ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം തമ്പാനൂരിലെ സെൻട്രൽ ഡിപ്പോയിലെ ഷെഡ്യൂളിലാണ് യദുവാണ് ഈ ബസ് ഓടിച്ചതെന്ന വിവരം ഉള്ളത്. ആർപിഇ 492 എന്ന ബസായിരുന്നു അന്ന യദു ഓടിച്ചത്.മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രാ മാധ്യേ കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നായിരുന്നു റോഷ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഡ്രൈവറായ യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും നടി പറഞ്ഞിരുന്നു.