ഒരു ജീവനക്കാരന് അയച്ച പിരിച്ചുവിടല്‍ കത്തില്‍, അവസാന നിമിഷം നിരവധി ക്രൂ അംഗങ്ങള്‍ അസുഖം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു എന്നും, ന്യായമായ കാരണങ്ങളൊന്നുമില്ലാതെ മുൻകൂട്ടി ആലോചിച്ചും യോജിച്ചും ജോലിയില്‍ നിന്ന് വിട്ടുനിന്നതായി ഇത് വ്യക്തമാക്കുന്നതായും പറയുന്നു.
CNBC റിപ്പോർട്ട് പ്രകാരം, എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്രൂ അംഗങ്ങളുടെ നടപടി വലിയ രീതിയില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതിലേക്ക് നയിക്കുകയും, എയർലൈനിൻ്റെ ഷെഡ്യൂളിനെ ബാധിക്കുകയും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതിനാല്‍, ബന്ധപ്പെട്ട ജീവനക്കാരുടെ കരാർ റദ്ദാക്കല്‍ എത്രയും വേഗം പ്രാബല്യത്തില്‍ വന്നതായും കത്തില്‍ ചൂണ്ടിക്കാട്ടി.
80-ലധികം വിമാനങ്ങള്‍ റദ്ദാക്കിയതിനെക്കുറിച്ച് പ്രസ്താവന പുറപ്പെടുവിച്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് സിഇഒ അലോക് സിംഗ്, പെട്ടെന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് അടുത്ത കുറച്ച് ദിവസങ്ങളില്‍ വിമാന സർവീസുകള്‍ കുറയ്ക്കുമെന്ന് അറിയിച്ചു.
എയർഏഷ്യയുമായുള്ള ലയന പ്രക്രിയയില്‍, മുൻ എയർഏഷ്യ ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന ലഭിച്ചിരുന്നെന്നും, നിയമനങ്ങളിലും കരാർ വ്യവസ്ഥകളിലും വിവേചനം കാണിക്കുന്നതായും ആരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ട അവധി ഉണ്ടാവുകയും വിമാന സർവീസുകള്‍ റദ്ദാവുകയും ചെയ്തത്.
സർക്കാർ ഇടപെടലിനെ തുടർന്ന് സിവില്‍ ഏവിയേഷൻ മന്ത്രാലയം വിമാന കമ്ബനിയില്‍ നിന്നും റിപ്പോർട്ട് തേടുകയും, ഡല്‍ഹിയിലെ റീജിയണല്‍ ലേബർ കമ്മീഷണർ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ കമ്ബനിയെ അറിയിക്കുകയുമുണ്ടായി.