പത്തനംതിട്ട : ടെക്സസ്: അമേരിക്കയിലെ ടെക്സസിലെ ഡാലസില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച് സഭാ സ്ഥാപകൻ കെ.പി. യോഹന്നാനെ ഇടിച്ചുവീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞു.
പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കെ.പി യോഹന്നാന്‍റെ ഭൗതിക ശരീരം ഇപ്പോള്‍ ഡാലസിലെ മെത്തഡസ് ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. ഇന്ന് സിനഡ് ചേർന്നതിന് ശേഷം സംസ്കാരം സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകുക. കേരളത്തില്‍ തന്നെയാകും സംസ്കാരം എന്നാണ് വിവരം.
ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മെത്രാപ്പോലീത്തയെ വാഹനമിടിച്ചത്. വരിയെല്ലിനും തലക്കും ഇടുപ്പിനും ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ശ്വാസകോശത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തില്‍ കഴിയവെ ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലു ദിവസം മുമ്ബാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.