ബുധനാഴ്ച ബെർണാബ്യൂണില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ടാം പാദത്തില്‍ 2-1ന് നാടകീയ ജയത്തോടെ റയല്‍ മാഡ്രിഡ് മറ്റൊരു ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ എത്തി.ജോസെലുവിൻ്റെ ഇരട്ട ഗോളുകള്‍ ആണ് പുറത്താകലിൻ്റെ വക്കില്‍ നിന്ന് റയല്‍ മാഡ്രിഡിനെ രക്ഷപ്പെടുത്തി ചാമ്ബ്യൻസ് ലീഗ് ഫൈനലിലെത്തിച്ചത്.ഒരു 4-3 അഗ്രഗേറ്റ് വിജയം 10 വർഷത്തിനിടെ ശ്രദ്ധേയമായ ആറാമത്തെ ചാമ്ബ്യൻസ് ലീഗ് ഫൈനലിലേക്കുള്ള റയലിൻ്റെ മുന്നേറ്റം ഉറപ്പിച്ചു.
ജൂണ്‍ 1 ന് വെംബ്ലിയില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അവര്‍ കളിയ്ക്കാന്‍ ഇറങ്ങും.68 ആം മിനുട്ടില്‍ മികച്ച ഒരു ഗോള്‍ നേടി കൊണ്ട് അല്‍ഫോണ്‍സോ ഡേവിസ് മ്യൂണിക്കിന് ലീഡ് നേടി കൊടുത്തു.അതോടെ മ്യൂണിക്ക് ഏറെക്കുറെ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചത് ആണ്.എന്നാല്‍ 88-ാം മിനിറ്റില്‍ മാനുവല്‍ ന്യൂയറിൻ്റെ വിനാശകരമായ പിഴവിനെത്തുടർന്ന് സമനില പിടിക്കാൻ ജോസെലുവിന് അവസരം കിട്ടി.രണ്ട് മിനിറ്റിന് ശേഷം അൻ്റോണിയോ റൂഡിഗറിൻ്റെ ക്രോസില്‍ നിന്ന് ബയേണ്‍ ഗോളിലേക്ക് മറ്റൊരു ഷോട്ടും താരം തൊടുത്തു വിട്ടു.