ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന രോഹിത് ബുധനാഴ്ച വൈകുന്നേരമാണ് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി പെരിങ്ങോത്തേക്ക് കൊണ്ടുപോവുന്നതിനിടയില്‍ കൂടെയുണ്ടായിരുന്നവരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്.
പെരിങ്ങോം സിആർപിഎഫ് കമാൻഡന്‍റ് പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. റെയില്‍വേ ട്രാക്കിനടുത്ത് രോഹിത്തിന്‍റെ മൊബൈല്‍ ലൊക്കേറ്റ് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഉദിനൂരിനും ഇളമ്ബച്ചിക്കുമിടയില്‍ തെരച്ചില്‍ ആരംഭിച്ചത്. ഒടുവില്‍ ഇന്നലെ പുലർച്ചെ 12 കഴിഞ്ഞാണ് ഉദിനൂർ റെയില്‍വേ ഗേറ്റിനടുത്തുള്ള കോഴിക്കടയ്ക്ക് സമീപം പതുങ്ങിയിരിക്കുന്ന ജവാനെ കണ്ടെത്തിയത്. ചന്തേര എസ്‌ഐ പി. മനോജിന്‍റെ നേതൃത്വത്തില്‍ പോലീസും ജനപ്രതിനിധികളും നാട്ടുകാരും പെരിങ്ങോം സിആർപിഎഫ് കമാൻഡന്‍റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഉദിനൂരിലെത്തിയിരുന്നു