Saturday, May 18, 2024
HomeGulfസൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ച സന്ദര്‍ശനങ്ങള്‍

സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ച സന്ദര്‍ശനങ്ങള്‍

സൗഹൃദങ്ങളും സഹകരണങ്ങളും വര്‍ധിപ്പിക്കാനായി സൗദി അറേബ്യയിലേക്കും ഖത്തറിലേക്കും സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് ഔദ്യോഗിക സന്ദര്‍ശനം നടത്തി.

ജൂലൈ 11 ആയിരുന്നു സുല്‍ത്താന്‍ സൗദി-അറേബ്യ സന്ദര്‍ശിച്ചത്. ഊഷ്മളമായ വരവേല്‍പായിരുന്നു സുല്‍ത്താനും സംഘത്തിനും ലഭിച്ചത്. സന്ദര്‍ശനതി‍െന്‍റ തുടര്‍ച്ചയുടെ ഭാഗമായി സൗദി രാജകുമാരനും കിരീട അവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഡിസംബര്‍ ആറിന് സുല്‍ത്താനേറ്റില്‍ എത്തി. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധമേഖലയിലുള്ള സഹകരണങ്ങളും ഊഷ്മള ബന്ധങ്ങളും വിപുലപ്പെടുത്താനും കൂടിക്കാഴ്ച വഴിവെച്ചു.

മാധ്യമ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തല്‍, വാണിജ്യ മേഖലകളിലും വ്യവസായങ്ങളിലും വിപണന ഗവേഷണത്തി‍െന്‍റയും മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള അനുഭവങ്ങളുടെ കൈമാറ്റം തുടങ്ങി നിരവധി മേഖലകളില്‍ ഇരു രാജ്യവും കരാറിലെത്തി. ടൂറിസം, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ യോജിച്ച്‌ പോകാനും ധാരണയായി. 13 നിക്ഷേപ കരാറുകളില ഒപ്പുവെച്ചു.

നവംബര്‍ 22നാണ് സുല്‍ത്താന്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തുന്നത്. വിവിധ മേഖലകളിലെ സഹകരണം, നിക്ഷേപകരാറിനും ധാരണയായി. സുല്‍ത്താനും സംഘവും ലോകകപ്പ് വേദികളും ഖത്തര്‍ ഫൗണ്ടേഷനും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഒമാനിലെ വിദ്യാഭ്യാസ മേഖലയില്‍ ഖത്തര്‍ ഫൗണ്ടേഷ‍െന്‍റ സഹകരണത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും നടന്നു.

സ്വകാര്യസന്ദര്‍ശനത്തി‍െന്‍റ ഭാഗമായി ഡിസംബര്‍14നാണ്  സുല്‍ത്താന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞി, ചാള്‍സ് രാജകുമാരന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. ഒമാനും യു.കെയും തമ്മിലുള്ള ബന്ധം വിപുലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു സന്ദര്‍ശനം. പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളില്‍ ഇരുപക്ഷത്തിനും താല്‍പര്യമുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular