Saturday, May 18, 2024
HomeKeralaഗതാഗത നിയമ ലംഘനം:2021ല്‍ മലപ്പുറം ജില്ലയില്‍ ചുമത്തിയത് 5.39 കോടി

ഗതാഗത നിയമ ലംഘനം:2021ല്‍ മലപ്പുറം ജില്ലയില്‍ ചുമത്തിയത് 5.39 കോടി

കഴിഞ്ഞ വര്‍ഷം മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹന പരിശോധനയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ്.

കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 26,814 ആണ്. ഇതിന്‍റെ 40 ശതമാനത്തോളം കേസുകളും ഹെല്‍മറ്റ് ധരിക്കാത്തതിനാണ്. 10,302 കേസുകളാണ് ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് രജിസ്റ്റര്‍ ചെയ്തത്. ഈ ഇനത്തില്‍ 51,51,000 രൂപയാണ് പിഴയായി ലഭിച്ചത്. ബി.ഐ.എസ് മാനദണ്ഡപ്രകാരമല്ലാത്ത ഹെല്‍മറ്റ് ധരിച്ച 2247 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇവര്‍ക്ക് 11,23,500 രൂപ പിഴ ചുമത്തി. ഇത്രയധികം ബോധവത്കരണം നടത്തിയിട്ടും ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണം കുറയാത്തതില്‍ ഉദ്യോഗസ്ഥരും ആശങ്ക പങ്കുവെക്കുന്നു.

മറ്റ് പ്രധാന കേസുകളും പിഴയും
ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിക്കല്‍ – 4,380 കേസ്, പിഴ 87,80,000 രൂപ.
സുതാര്യമല്ലാത്ത വിന്‍ഡോ ഗ്ലാസ് – 2,375 കേസ്, പിഴ 6,01,000.
ഡ്രൈവര്‍ സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കല്‍ – 1,581 കേസ്, പിഴ 7,90,500 രൂപ.
സഹയാത്രികന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ – 185 കേസ്, പിഴ 92,500 രൂപ.
അമിത ഭാരം കയറ്റി വാഹനം ഓടിക്കല്‍ – 205 കേസ്, പിഴ 54,07,000 രൂപ.
വാഹനം നിര്‍ത്താതെ പോകല്‍ – 1,109 കേസ്, പിഴ 11,09,000 രൂപ.
പെര്‍മിറ്റുണ്ടായിട്ടും നികുതി അടക്കാതെ വാഹനം ഓടിക്കല്‍ – 838 കേസ്, പിഴ 38,20,500 രൂപ.
നികുതി അടക്കാതെ വാഹനം ഓടിക്കല്‍ – 757 കേസ്, പിഴ 19,40,000 രൂപ.
റിയര്‍ വ്യൂ മിറര്‍ ഇല്ലാത്തവര്‍ – 740 കേസ്, പിഴ 1,85,250 രൂപ.
ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ ശരിയായ രീതിയില്‍ യൂനിഫോം ധരിക്കാതിരിക്കല്‍ – 606 കേസ്, പിഴ 1,52,000 രൂപ.
വാഹനം രൂപംമാറ്റല്‍ – 338 കേസ്, 8,35,000 രൂപ.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം – 385 കേസ്, പിഴ 77,00,000 രൂപ.

മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചത് 2.70 കോടി

മലപ്പുറം: ഗതാഗത നിയമ ലംഘനത്തിന് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 5,39,97,325 രൂപ. മോട്ടോര്‍ വാഹന വകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ആറ് സ്ക്വാഡുകള്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും പിഴ ചുമത്തിയത്. ഇതില്‍ 2,70,09,707 രൂപയാണ് ലഭിച്ചത്. 2,69,87,617 രൂപയാണ് ഇനി ലഭിക്കാനുള്ളത്. കഴിഞ്ഞ വര്‍ഷം 85 ഇനങ്ങളിലായി 26,814 കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 19,232 എണ്ണവും തീര്‍പ്പാക്കി. 7,582 കേസുകളിലാണ് ഇനി പിഴ അടക്കാനുള്ളത്. 5,281 എണ്ണം കോടതിയിലേക്ക് അയച്ചിട്ടുണ്ട്.

ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍, പിഴ 1.64 കോടി

ഹെല്‍മറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ കേസുകളുടെ എണ്ണം കുറവാണെങ്കിലും പിഴ ഏറ്റവും കൂടുതല്‍ ചുമത്തിയത് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനാണ്. ഈ ഇനത്തില്‍ മാത്രം ചുമത്തിയ പിഴ 1,64,65,000 രൂപയാണ്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 2001 പേര്‍ക്ക് എതിരെയും ലൈസന്‍സില്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് 1292 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ആദ്യ കേസില്‍ 1,00,05,000 രൂപയും രണ്ടാമത്തെ കേസില്‍ 64,60,000 രൂപയുമാണ് പിഴ ചുമത്തിയത്. 5,000 രൂപയാണ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ. കേസ് രജിസ്റ്റര്‍ ചെയ്താല്‍ പിഴ അടക്കല്‍ നിര്‍ബന്ധവുമാണ്.

പിഴ അടക്കാന്‍ വൈകിയാല്‍ ‘ബ്ലാക്ക് ലിസ്റ്റ്’

ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയത് അടക്കാന്‍ അനന്തമായി വൈകിയാല്‍ വാഹനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. നിലവില്‍ കോവിഡ് പശ്ചാത്തലത്തില്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് നീട്ടിയിട്ടുണ്ടെങ്കിലും പിഴ അടക്കാതിരുന്നാല്‍ വാഹനം പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇത് പിന്നീട് ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ പ്രയാസത്തിലാക്കും. പിഴ ഓണ്‍ലൈനായും ഓഫിസിലും കോടതിയിലും അടക്കാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular