Friday, May 3, 2024
HomeIndiaസ്‌റ്റൈല്‍ ചെയ്യാമെന്ന് പറഞ്ഞ് യുവതിയെ വേദിയില്‍ വിളിച്ചുവരുത്തി മുടിയില്‍ തുപ്പി, രാജ്യത്തെ പ്രധാന ഹെയര്‍ സ്‌റ്റൈലിസ്‌റ്റിനെതിരെ...

സ്‌റ്റൈല്‍ ചെയ്യാമെന്ന് പറഞ്ഞ് യുവതിയെ വേദിയില്‍ വിളിച്ചുവരുത്തി മുടിയില്‍ തുപ്പി, രാജ്യത്തെ പ്രധാന ഹെയര്‍ സ്‌റ്റൈലിസ്‌റ്റിനെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രശസ്ത സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് തന്റെ വര്‍ക്ക്‌ഷോപ്പിനിടെ മുടി സ്റ്റൈല്‍ ചെയ്യുന്നതിനായി ഒരു സ്ത്രീയുടെ തലയില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ വനിതാ കമ്മീഷന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വീഡിയോയുടെ സത്യാവസ്ഥ ഉടന്‍ തന്നെ അന്വേഷിച്ച്‌ ഉചിതമായ നടപടിയെടുക്കാന്‍ അദ്ധ്യക്ഷ രേഖ ശര്‍മ യു പി ഡിജിപിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.

വര്‍ക്ക് ഷോപ്പിനിടെ മുടി സ്റ്റൈല്‍ ചെയ്യുന്നതിന് ഉദാഹരണം കാണിക്കുന്നതിനായി സ്റ്റേജിലേയ്ക്ക് വിളിച്ചുവരുത്തിയ സ്ത്രീയുടെ മുടിയില്‍ ജാവേദ് തുപ്പുകയായിരുന്നു. വെള്ളം ലഭ്യമല്ലെങ്കില്‍ തുപ്പല്‍ പകരമായി ഉപയോഗിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ സ്ത്രീയുടെ തലയില്‍ തുപ്പിയത്. തുടര്‍ന്ന് മുടി വകഞ്ഞുമാറ്റി സ്റ്റൈല്‍ ചെയ്തു കാണിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് കണ്ട് ‌ആദ്യം ഞെട്ടിയ പ്രേക്ഷകര്‍ പിന്നീട് കയ്യടിക്കുകയും ചെയ്തു. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ പൂജ ഗുപ്തയാണ് ഇത്തരമൊരു അധിക്ഷേപത്തിന് ഇരയായത്. തുടര്‍ന്ന് സംഭവത്തെപ്പറ്റി പൂജ പ്രതികരിക്കുന്ന വീഡിയോയും വൈറലായിരുന്നു.

താന്‍ കഴിഞ്ഞ ദിവസം ജാവേദ് ഹബീബ് സാറിന്റെ ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച്‌ അദ്ദേഹം എന്നെ മുടിവെട്ടാന്‍ സ്റ്റേജിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് അദ്ദേഹം എന്നോട് മോശമായി പെരുമാറി. നിങ്ങളുടെ പാര്‍ലറില്‍ വെള്ളമില്ലെങ്കില്‍ തുപ്പല്‍ ഉപയോഗിക്കാമെന്ന് പറഞ്ഞ് തന്റെ തലയില്‍ രണ്ട് തവണ തുപ്പി. താന്‍ ഇതിന് ശേഷം മുടി വെട്ടുന്നതിന് തയ്യാറായില്ലെന്നും ഇനിമുതല്‍ തെരുവിലെ ക്ഷുരകന്റെ അടുത്ത് പോയി മുടി വെട്ടിയാലും ഹബീബിന്റെ അടുത്തേക്ക് പോകില്ലെന്നും പൂജ ഗുപ്ത പറയുന്ന വീഡിയോ ജാവേദിനെതിരെ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

താന്‍ ജാവേദ് ഹബീബിന്റെ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തത് കുറച്ച്‌ കാര്യങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയായിരുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് മുടി വെട്ടുന്നത് പഠിപ്പിച്ചു നല്‍കുന്നതിനായി തന്നെ സ്റ്റേജിലേയ്ക്ക് വിളിപ്പിച്ചു. വെള്ളമില്ലെങ്കില്‍ തുപ്പല്‍ ഉപയോഗിക്കാമെന്ന് പറഞ്ഞ് തന്റെ മുടിയില്‍ രണ്ട് തവണ തുപ്പിയെന്നും പൂജ വെളിപ്പെടുത്തി. സ്റ്റേജില്‍ നിന്ന് പുറത്തേയ്ക്ക് വന്നപ്പോള്‍ ഹബീബ് തമാശയ്ക്ക് ചെയ്തതാണെന്ന് ഹബീബിന്റെ അസിസ്റ്റന്‍റ്റ് പറഞ്ഞതായും പൂ‌ജ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular