പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരിഫ് തെരഞ്ഞെടുക്കപ്പെട്ടു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി ടി ഐ കക്ഷിയിലെ എം പിമാർ ഒന്നടങ്കം രാജി വച്ചതിനാൽ പാർലമെന്റിൽ വോട്ടെടുപ്പ് ഉണ്ടായില്ല.
കള്ളന്മാരുടെ കൂടെ ഇരിക്കാൻ തയ്യാറില്ല എന്ന് പ്രഖ്യാപിച്ചു ഇമ്രാൻ രാജി വച്ചതിനു പിന്നാലെയാണ് മറ്റു എംപിമാരും ഒഴിഞ്ഞത്. പി ടി യുടെ ഷാ മുഹമ്മദ് ഖുറേഷിയെ നേരത്തെ ഷെരീഫിന് എതിരെ സ്ഥാനാര്ഥിയാക്കിയിരുന്നു.