നടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി എന്ന കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ അപേക്ഷയിൽ തീർപ്പെടുക്കുന്നത് വിചാരണക്കോടതി ഏപ്രിൽ 26 നു മാറ്റി വച്ചു.
പ്രോസിക്യൂഷൻ ഹർജിയെ പിന്താങ്ങുന്ന തെളിവുകൾ മുദ്ര വച്ച കവറിൽ കോടതിക്കു നൽകിയിട്ടുണ്ട്. ദിലീപിന്റെ എതിർ സത്യവാങ്മൂലം 26 നു സമർപ്പിക്കണം.
ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന വാദമാണ് പൊലിസ് ഉന്നയിക്കുന്നത്. എന്നാൽ അതിനു ആദ്യം സമർപ്പിച്ച തെളിവുകൾ തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞിരുന്നു.
അതേ സമയം പ്രോസിക്യൂഷനെ കോടതി രൂക്ഷമായി ശാസിച്ചു. കേസിൽ കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങിനെ പുറത്തു പോയി എന്ന് ജഡ്ജ് ആരാഞ്ഞു.
കോടതി രേഖകൾ ദിലീപ് ചോർത്തിയെന്ന് ആരോപിച്ച പ്രോസിക്യൂഷൻ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാം അനുമതി തേടിയപ്പോഴാണ് ജഡ്‌ജി ഈ ചോദ്യം ഉന്നയിച്ചത്. കോടതിയുടെ ഫോർവേഡ് നോട്ട് പ്രോസിക്യൂഷനു മാത്രം ലഭിക്കുന്നതാണ്. അതെങ്ങിനെ മാധ്യമങ്ങളിൽ വന്നു.
മെയ് 31 നു തീർപ്പാക്കാൻ ഇതുമായി ബന്ധപ്പെട്ട ഹർജികൾ നീട്ടി വച്ചു