Friday, May 17, 2024
HomeKerala'വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുതെന്ന് തിരിച്ചറിയണം'; മുല്ലപ്പള്ളിക്ക് മറുപടിയുമായി ഡി.സി.സി പ്രസിഡന്‍റ്

‘വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുതെന്ന് തിരിച്ചറിയണം’; മുല്ലപ്പള്ളിക്ക് മറുപടിയുമായി ഡി.സി.സി പ്രസിഡന്‍റ്

കോഴിക്കോട്: നവ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്ത മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ അഡ്വ.

കെ. പ്രവീണ്‍കുമാര്‍. എന്‍.ജി.ഒ യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സി. രവീന്ദ്രനെ അനുസ്മരിക്കാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ‘ആക്ടീവ്’ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരോക്ഷമായി ഡി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് മറുപടി പറഞ്ഞത്.

ശിബിരം ഗംഭീര വിജയമായതിന് പ്രവീണ്‍ കുമാറിനെ അഭിനന്ദിച്ചു കൊണ്ട് മുല്ലപ്പള്ളിയാണ് തുടക്കമിട്ടത്. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന സമീപനം ശരിയല്ലെന്നും അവസാനത്തെ കോണ്‍ഗ്രസുകാരനെയും ചേര്‍ത്തു പിടിച്ചു വേണം പാര്‍ട്ടിയെ കെട്ടിപ്പടുക്കാനും ജനങ്ങളിലേക്ക് ഇറങ്ങാനും എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരമാര്‍ശം.

മുഖ്യപ്രഭാഷണത്തിനിടയില്‍ മുല്ലപ്പള്ളി പറഞ്ഞത് ശരിവെച്ചു കൊണ്ടുതന്നെ പ്രവീണ്‍കുമാര്‍ പരോക്ഷമായി മറുപടി പറഞ്ഞു. അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ വേദിയില്‍ തന്നെ പറയുന്നതിനു പകരം പുറത്തിറങ്ങി പറയുന്നവരുടെ വ്യക്തിത്വം തന്നെ സംശയിക്കപ്പെടുമെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. എത്ര വലിയ നേതാവായാലും ശിബിരത്തിലെ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുത് എന്ന് എല്ലാവരും തിരിച്ചറിയണമെന്നും പ്രവീണ്‍കുമാര്‍ ഓര്‍മപ്പെടുത്തി.

കോണ്‍ഗ്രസിനെ പുനരജ്ജീവിപ്പിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തില്‍ നിന്നും കാരണം അറിക്കാതെ വിട്ടുനിന്നത് മുന്‍ കെ.പി.സി.സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനുമാണ്. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളായ തെന്നല ബാലകൃഷ്ണ പിള്ള, എ.കെ. ആന്റണി, വയലാര്‍ രവി, പി.പി. തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, സതീശന്‍ പാച്ചേനി എന്നിവര്‍ അസുഖം ചൂണ്ടിക്കാട്ടി ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, കാരണം അറിയിക്കാതെയുള്ള മുല്ലപ്പള്ളിയുടെയും സുധീരന്‍റെയും വിട്ടുനില്‍ക്കല്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്.

അതേസമയം, വിഷയത്തോട് പ്രതികരിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിന്‍റെ കാരണം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കുമെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടിയുടെ സുപ്രധാന സമ്മേളനം തന്റെ നാട്ടില്‍ നടക്കുമ്ബോള്‍ വെറും കാഴ്ചക്കാരനായി നില്‍ക്കേണ്ടയാളല്ല തന്‍. എന്നിട്ടും അതില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത് അത്യന്തം ഹൃദയ വേദനയുണ്ടാക്കുന്നതാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular