മുംബൈ: ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ജെറ്റ് എയര്‍വെയ്സ് സ്ഥാപകൻ നരേഷ് ഗോയല്‍ അറസ്റ്റില്‍.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്ത്. മുംബൈ ഓഫീസില്‍ വച്ച് എട്ട് മണിക്കൂറോളം നേരം നരേഷ് ഗോയലിനെ ഇഡി ചോദ്യം ചെയ്തു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പ്രത്യേക കോടതിയില്‍ നരേഷ് ഗോയലിനെ ഹാജരാക്കും.
വായ്പയില്‍ തിരിമറി നടത്തി കാനറ ബാങ്കിനു 538 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നു കാണിച്ചു നരേഷ് ഗോയലിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തത്.
നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലും ജെറ്റ് എയര്‍വെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ ഏഴിടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, കമ്ബനിയുടെ മുൻ ഡയറക്ടര്‍ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു. പിന്നാലെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനിത ഗോയല്‍, കമ്ബനിയിലെ മുൻ എക്സിക്യൂട്ടിവുകളടക്കം കേസില്‍ പ്രതികളാണ്.