തൊടുപുഴയിലെ ലെയ്ത്തില്‍ ജോലി ചെയ്തിരുന്ന ബിജു നാലു വര്‍ഷം കൊണ്ടാണ് സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കിയത്. മിലിട്ടറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കോടികള്‍ വിലവരുന്ന കൊയാക്സിയല്‍ ഹെലികോപ്റ്ററിന്‍റെ പറക്കും മാതൃക ഏഴു ലക്ഷത്തിലധികം രൂപ മുടക്കിയാണ് ബിജു നിര്‍മിച്ചത്.
കാര്‍ഷികവൃത്തിയില്‍നിന്നു ലഭിക്കുന്ന വരുമാനവും ലെയ്ത്ത് ജോലിയില്‍നിന്നു ലഭിക്കുന്ന വരുമാനവും മാതാപിതാക്കള്‍ നല്‍കിയ സഹായവും എല്ലാം ചേര്‍ത്താണ് ഹെലികോപ്റ്റര്‍ നിര്‍മിച്ചത്. ഹെലികോപ്റ്ററിന്‍റെ നിര്‍മാണത്തില്‍ ആദ്യാവസാനം പിതാവ് ജോസഫും അമ്മ ലീലാമ്മയും ബിജുവിന് ഒപ്പമുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ അടുത്തുനിന്നു കണ്ട പരിചയം മാത്രമുള്ള ബിജു ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയും സ്വന്തമായി നടത്തിയ പരീക്ഷണത്തിലൂടെയുമാണ് സ്വപ്നം സാക്ഷാത്കരിച്ചത്.കാറിന്‍റെ എൻജിനാണ് ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരിക്കുന്നത്. പെട്രോളാണ് ഇന്ധനം.