ബംഗളൂരു: കേരളത്തില്‍ ജെ.ഡി.എസ് എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പാര്‍ട്ടിനേതാവ് എച്ച്.ഡി കുമാരസ്വാമി.
കേരളത്തിലേയും കര്‍ണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി സഖ്യം കര്‍ണാടകയില്‍ മാത്രമാണ്. കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം നിന്നാണ് ജെ.ഡി.എസ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുക.
കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുകയെന്ന തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായി പ്രശ്നമില്ലേയെന്ന ചോദ്യത്തിന് ഈ രാജ്യത്ത് എവിടെയാണ് പ്രത്യയശാസ്ത്രം എന്നായിരുന്നു കുമാരസ്വാമിയുടെ മറുചോദ്യം. കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു. ബിഹാറിന് അദ്ദേഹം നല്‍കുന്ന സഹായങ്ങള്‍ക്കായിരുന്നു നിതീഷ് നന്ദി പറഞ്ഞത്. 10 വര്‍ഷം മുമ്ബ് യു.പി.എയെ രൂക്ഷമായി വിമര്‍ശിച്ചയാളാണ് നിതിഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നു ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനമെന്ന ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു. കേരളത്തില്‍ ജെ.ഡി.എസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എം.എല്‍.എയായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും എൻ.ഡി.എ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് ദേവഗൗഡ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ പ്രസ്താവന തിരുത്തി ദേവഗൗഡ രംഗത്തെത്തി.