സര്‍വകലാശാലകളുടെ അധികാരം ചാൻസലര്‍ക്ക് തന്നെയാണെന്ന് സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞു. ഗവര്‍ണറെ ഭീഷണിപ്പെടുത്താനാണ് സിപിഎം തെരുവ് യുദ്ധം നടത്തുന്നത്. എന്നാല്‍ സിപിഎമ്മിന് ആള് മാറി പോയി. സെനറ്റിലേക്ക് ആളുകളെ ശുപാര്‍ശ ചെയ്യാൻ സിപിഎം മന്ത്രിയെ നിശ്ചയിച്ചത് തെറ്റാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം കൊടുക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ഗവര്‍ണറെ അധിക്ഷേപിക്കുകയാണ്. ഗവര്‍ണര്‍ എന്തോ മഹാപരാധം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ സര്‍വകലാശാലകളുടേയും ചാൻസിലറായ ഗവര്‍ണറെ എവിടെയും കാല് കുത്തിക്കില്ലെന്നാണ് എസ്‌എഫ് ഐ പറയുന്നത്.
ഗവര്‍ണറെ കാല് കുത്തിക്കില്ലെന്ന് എസ്‌എഫ്‌ഐ നേതാവ് പറഞ്ഞതാണ് തെറ്റാണ്. അതിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യേണ്ടത്. ഗവര്‍ണര്‍ക്കെതിരെ തെമ്മാടിത്തരമാണ് എസ്‌എഫ് ഐ നടത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ വച്ച പോലത്തെ ബാനര്‍ മുഖ്യമന്ത്രിക്കെതിരെ വയ്ക്കാൻ പറ്റുമോ?.
മാര്‍ര്‍ജി ഭവനില്‍ നിന്നും ഒരു ലിസ്റ്റും ആര്‍ക്കും കൊടുക്കുന്ന രീതി ബിജെപിക്കില്ല. ജെഎൻയുവിനെ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകളിലും സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു കൊണ്ടുവരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.