ഹൂസ്റ്റണ്‍: യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം അഞ്ച് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍.
ലീ ആര്‍തര്‍ കാര്‍ട്ടര്‍(52) ആണ് അറസ്റ്റിലായത്.
മോട്ടലില്‍ നിന്നും പിടികൂടിയ പ്രതിയെ നിലവില്‍ ഹാരിസ് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമ വഴിയാണ് ഇരുവരും പരിചയത്തിലായത്.
തുടര്‍ന്ന് യുവതിയെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി ഗാരേജില്‍ പൂട്ടിയിട്ടതായി പോലീസ് പറഞ്ഞു. കാര്‍ട്ടര്‍ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും ലഹരിമരുന്ന് കഴിക്കാൻ തന്നെ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
യുവതി ഏപ്രിലിലാണ് തടവിലാക്കിയിരിക്കുകയാണെന്ന് വിവരം അധികാരികളെ അറിയിച്ചത്. തുടര്‍ന്ന് യുവതിയെ പോലീസ് രക്ഷപ്പെടുത്തിയത്.
പോലീസ് എത്തിയപ്പോള്‍ കാര്‍ട്ടര്‍ വീട്ടില്‍ ഇല്ലായിരുന്നു. അതിനാല്‍ അയാളെ അന്ന് അറസ്റ്റ് ചെയ്തിരുന്നില്ല.