തിരുവനന്തപുരം: ആശ വർക്കർമാരുടെ ഹോണറേറിയത്തില്‍ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബർ മുതല്‍ മുൻകാല പ്രാബല്യത്തിലാണ് വർധന. ഇതോടെ 7000 രുപയായി പ്രതിഫലം ഉയരും. 26,125 പേർക്കാണ് നേട്ടം ലഭിക്കുക.
ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രുപ അനുവദിച്ചു. ഹോണറേറിയം പൂർണമായും സംസ്ഥാന സർക്കാറാണ് നല്‍കുന്നത്. എന്നാല്‍, കേന്ദ്ര സർക്കാർ ആശമാർക്ക് ഇൻസെന്‍റീവായി നല്‍കുന്നത് 2000 രൂപമാത്രമാണ്. അധിക പ്രവർത്തനങ്ങള്‍ നിർവഹിച്ചാല്‍ മാത്രം അധിക ഇൻസെന്‍റീവും ലഭിക്കും.
കേരളത്തില്‍ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) പ്രവർത്തനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്.