അറ്റ്ലാന്റാ ∙ ഇന്ത്യൻ അമേരിക്കൻ പൊലീസ് ഓഫിസർ പരംഹംസ ദേശായി (38) അന്തരിച്ചു. ജോർജിയയിലെ മക്ക്‌റഡാണാഫിലെ ഒരു വീട്ടിൽ ഉണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട ദേശായി, അവിടെയുണ്ടായിരുന്ന അക്രമിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയായിരുന്നു. നവംബർ നാലിനാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. മരണശേഷം അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്തും.
ഭാര്യ അങ്കിത, പതിനൊന്നും, എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികള്‍ ഉണ്ട്. കഴിഞ്ഞ 17 വർഷമായി ലൊ എൻഫോഴ്സ്മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കുടുംബത്തെ സഹായിക്കാനിയി ഗോ ഫണ്ട് മി അകൗണ്ട് തുറന്നിട്ടുണ്ട്.
ജോർദൻ ജാക്സൺ എന്ന ചെറുപ്പക്കാരനാണ് ദേശായിക്കു നേരെ നിറയൊഴിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട ഇയാൾക്കുവേണ്ടി തിരച്ചിൽ നടത്തിയിരുന്നു. മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഇയാൾ താമസിച്ച അപാർട്ട്മെന്റ് പൊലീസ് കണ്ടെത്തിയെങ്കിലും, ജോർദൻ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.