Saturday, July 27, 2024
HomeGulfമാസപ്പിറവി കണ്ടില്ല; സൗദിയില്‍ ചെറിയ പെരുന്നാള്‍ മറ്റെന്നാള്‍

മാസപ്പിറവി കണ്ടില്ല; സൗദിയില്‍ ചെറിയ പെരുന്നാള്‍ മറ്റെന്നാള്‍

റിയാദ്: മാസപ്പിറവി തിങ്കളാഴ്‌ച്ച ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്‌ച്ച ആഘോഷിക്കും.

സൗദിയിലെ ഹോത്ത സുദയര്‍, തുമൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്. ഈ രണ്ട് സ്ഥലത്തും മാസപ്പിറവി ദൃശ്യമായില്ല.

എവിടെയും മാസപ്പിറവി ദൃശ്യമാകാത്തത് കാരണം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്‌ച്ചയാണ് പെരുന്നാള്‍. നാളെയാണ് ഒമാനില്‍ പ്രഖ്യാപനം. ഇസ്ലാമിക മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് റമദാന്‍ നോമ്ബ്. ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് റമദാന്‍ മാസത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

റമദാന്‍ നോമ്ബില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണം, പാനീയങ്ങള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ ഉപവാസം ഓര്‍മ്മിപ്പിക്കുന്നു. റമദാന്‍ നോമ്ബ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യമുള്ളവര്‍ എന്നിവര്‍ക്ക് റമദാന്‍ നോമ്ബില്‍ നിന്ന് വിട്ടുനില്‍ക്കാം. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ഉപവസിക്കണമെന്നത് നിര്‍ബന്ധമല്ല. അതുപോലെ റമദാന്‍ നോമ്ബ് എടുക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണെങ്കിലും അതില്‍ നിന്ന് വിട്ടുനില്‍ക്കാവുന്നതാണ്.

റമദാന്‍ നോമ്ബ് പുലര്‍ച്ചെ ആരംഭിക്കുകയും സൂര്യാസ്തമയം വരെ തുടരുകയും ചെയ്യുന്നു. റമദാന്‍ മാസം മുഴുവന്‍ ഇത് പാലിക്കണം. നോമ്ബിന് മുമ്ബുള്ള പ്രഭാതഭക്ഷണത്തെ സുഹൂര്‍ എന്നും സൂര്യാസ്തമയ സമയത്ത് നോമ്ബ് മുറിക്കുന്ന ഭക്ഷണത്തെ ഇഫ്താര്‍ എന്നും വിളിക്കുന്നു. ആത്മാവിനെ ശുദ്ധീകരിക്കുക എന്നതാണ് റമദാന്‍ നോമ്ബിന്റെ ലക്ഷ്യം. നോമ്ബിനോടൊപ്പം ദാനധര്‍മ്മങ്ങള്‍ നടത്തണമെന്നും പറയപ്പെടുന്നു. നോമ്ബ് മുറിക്കുന്ന വേളയില്‍ ഭക്ഷണം പങ്കുവെക്കുകയും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഉത്തമമാണ്.

RELATED ARTICLES

STORIES

Most Popular