ശ്രീനഗർ : പാകിസ്താനിലെ ലഷ്‌കർ-ഇ-ഇസ്ലാം ഭീകര സംഘടനയുടെ കമാൻഡർ ഹാജി അക്ബർ അഫ്രീദിയെ അജ്ഞാതരുടെ വെടിവച്ച് കൊലപ്പെടുത്തി .
ഖൈബർ ജില്ലയിലെ ബാരയിലാണ് സംഭവം . അജ്ഞാതരായ സായുധ സംഘമാണ് അഫ്രീദിയെ വെടിവച്ച് വീഴ്‌ത്തിയത് .
നിരന്തരം ഭീകരപ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരസംഘടനയാണ് ലഷ്‌കർ ഇസ്ലാം . വർഷങ്ങള്‍ക്ക് മുൻപ് കശ്മീരിലെ വിവിധ സമുദായങ്ങള്‍ക്ക് ഹാജി അക്ബർ അഫ്രീദി ഭീഷണിയായിരുന്നു. കൂടാതെ പണ്ഡിറ്റുകളോട് കശ്മീർ വിട്ടുപോകണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അഫ്രീദി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഹാജി അക്ബർ അഫ്രീദി 2014-ന് മുമ്ബ് പാകിസ്താൻ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയിരുന്നുവെന്നും പിന്നീട് സംഘടനയുമായി ബന്ധമില്ലെന്നും വ്യക്തമാക്കി ലഷ്‌കർ ഇസ്ലാം പ്രസ്താവന ഇറക്കി.