Friday, May 17, 2024
HomeIndiaപഞ്ചനക്ഷത്ര ഹോട്ടല്‍ മാരിയെറ്റ് സ്വന്തം സ്വത്താണെന്ന് അവകാശപ്പെട്ട് വഖഫ് ബോര്‍ഡ്: അവകാശവാദം റദ്ദാക്കി ഹൈക്കോടതി

പഞ്ചനക്ഷത്ര ഹോട്ടല്‍ മാരിയെറ്റ് സ്വന്തം സ്വത്താണെന്ന് അവകാശപ്പെട്ട് വഖഫ് ബോര്‍ഡ്: അവകാശവാദം റദ്ദാക്കി ഹൈക്കോടതി

ഹൈദരാബാദ്: നഗരത്തിലെ പ്രശസ്തമായ ഹോട്ടല്‍ മാരിയറ്റിന്മേല്‍ ഉടമസ്ഥാവകാശം അവകാശപ്പെട്ട് തെലങ്കാന വഖഫ് ബോർഡ് നടത്തിയ നീക്കം റദ്ദാക്കി ഹൈക്കോടതി.

ചീഫ് ജസ്റ്റിസ് അലോക് ആരാദേ, ജസ്റ്റിസ് അനില്‍ കുമാർ ജുകാന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വഖഫ് ബോർഡിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുകയും “വഖഫ് ബോർഡിന്റെ നടപടികള്‍ അധികാരപരിധിക്ക് പുറത്തതാണ്” എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തർക്കത്തില്‍ 1954 ലെ വഖഫ് ആക്‌ട് പ്രകാരം വഖഫ് ബോർഡ് ആദ്യം ഒരു അന്വേഷണം നടത്തി, 1958 ഒക്ടോബർ 5 ന് ഒരു പ്രമേയത്തിലൂടെ മുൻപ് വൈസ്രോയ് ഹോട്ടല്‍സ് എന്നറിയപ്പെട്ടിരുന്ന, ഈ സ്വത്ത് വഖഫിൻ്റേതല്ലെന്ന് തീരുമാനിച്ചതാണ്. പക്ഷെ തുടർന്നും പലതരത്തിലുള്ള അവകാശവാദങ്ങള്‍ ഉയർന്നു കൊണ്ടിരുന്നു . 1964 ല്‍ അബ്ദുള്‍ ഗഫൂർ എന്നയാള്‍ ഈ സ്വത്തിന്റെ വഖഫ് പദവി ഉറപ്പിക്കുവാൻ വേണ്ടി ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു. ചെയ്തപ്പോള്‍. പിന്നീട് പല കോടതി ഇടപെടലുകള്‍ ഉണ്ടായിട്ടും വഖഫ് ബോർഡ് അവകാശവാദങ്ങളില്‍ ഉറച്ചുനിന്നു.

വഖഫ് ബോർഡ് തുടർന്നും വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുകയും അവരുടേതായ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു, മുൻകാല കോടതിവിധികളും ഹോട്ടല്‍ ഉന്നയിച്ച എതിർപ്പുകളും ധിക്കരിച്ച്‌ വഖഫ് ബോർഡ് ഈ വിഷയത്തില്‍ ചില ശ്രമങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് ഇപ്പോഴത്തെ കേസ്. മാരിയെറ്റ് ഹോട്ടെലിനെ വഖഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഒരു പത്രവാർത്ത പുറത്തുവന്നു. ഈ പത്രവാർത്തയില്‍ ആശങ്കാകുലരായ മാരിയെറ്റ് ഉടമകള്‍ മുൻകാല വിധിന്യായങ്ങള്‍ ഉയർത്തിക്കാട്ടിക്കൊണ്ട് റിട്ട് ഹർജി ഫയല്‍ ചെയ്തു.

സാഹചര്യത്തിന്റെ ഗൗരവവും അടിയന്തിര സ്വാഭാവവും പരിഗണിച്ച്‌ “ഹർജിക്കാർക്കെതിരെ പ്രതികൂലമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വഖഫ് ട്രിബ്യൂണലിനെ വിലക്കി”ക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി അനുവദിക്കുകയായിരുന്നു.
“1954 ലെ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം വസ്തുവകകള്‍ വഖഫ് അല്ലെന്ന് ഒരിക്കല്‍ നിർണ്ണയിച്ചു. വഖഫ് ബോർഡ് പ്രശ്നം വീണ്ടും പരിശോധിക്കുന്നത് അനുവദനീയമല്ല. കോടതി പറഞ്ഞു.

വഖഫ് ബോർഡ് പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനം കോടതി റദ്ദാക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ബോർഡിനോട് നിർദ്ദേശിക്കുകയും ചെയ്തു.

1995 ലെ ഏകപക്ഷീയമായ വഖഫ് നിയമപ്രകാരമുള്ള നടപടികള്‍ വിവാദമാകുന്നത് ഇതാദ്യമല്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular