സമസ്തയ്ക്കെതിരെ പടയൊരുക്കവുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പില്‍ സമസ്തയില്‍ നിന്നും ലീഗിന് ഒരു സഹായവും ലഭിച്ചില്ലെന്നും ലീഗിനെതിരെ നില്‍ക്കുന്നത് സമസ്തയ്ക്ക് ദോഷമായി ഭവിക്കുമെന്നുമുള്ള വാട്ട്സാപ്പ് സന്ദേശമാണ് പുറത്തുവരുന്നത്.
സുപ്രഭാതം പത്രത്തില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയതും മുസ്ലിം ലീഗിന്റെ ചർച്ചകളില്‍ സമസ്ത പങ്കുകൊള്ളാത്തതിലുമുള്ള അതൃപ്തിയും സന്ദേശങ്ങളിലൂടെ വ്യക്തമാണ്.
ലീഗിനെതിരെ നിന്നാല്‍ സമസ്ത വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും മുസ്ലിം ലീഗ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു. സമസ്ത പണ്ഡിതന്മാരെ പള്ളിയില്‍ കയറ്റില്ല. യത്തീംഖാനയില്‍ പ്രശ്നമുണ്ടാക്കും. പലയിടത്തും സമസ്ത ഒറ്റപ്പെടും എന്നിങ്ങനെയുള്ള ഭീഷണികളാണ് വാട്ട്സാപ്പ് സന്ദേശങ്ങളിലൂടെ പുറത്തുവരുന്നത്.