17-കാരായ രണ്ടു വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ ചൈനീസ് സ്റ്റാള്‍ ഉടമയെ തെരഞ്ഞ് പൊലീസ്. പോക്സോ ചുമത്തിയ ഇയാള്‍ ഒളിവില്‍ പോയെന്നാണ് വിവരം.
സഹപാഠിയായ വിദ്യാർത്ഥി ക്ലാസിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി പോയിരുന്നില്ല. ഇക്കാര്യം തെരക്കി സഹപാഠിയുടെ മാതാപിതാക്കള്‍ സുഹൃത്തുക്കളെ ബന്ധപ്പെട്ടു. തുടർന്ന് സഹപാഠിയെ തെരഞ്ഞ് സുഹൃത്തുക്കളും ഇറങ്ങി.
ഇതിനിടെ പെണ്‍കുട്ടി വീട്ടിലെത്തിയ വിവരം സുഹൃത്തുക്കളറിഞ്ഞു. ബമൻഡോംഗ്രി ഗ്രാമത്തിലെ സഹപാഠിയുടെ പിതാവിനെ കാണാൻ അയാള്‍ നടത്തുന്ന ചൈനീസ് സ്റ്റാളില്‍ സുഹൃത്തുക്കളെത്തി. ഇയാളുമായുള്ള വഴക്കിനെ തുടർന്നാണ് അവള്‍ വീട്ടില്‍ വരാതിരുന്നെന്നുള്ള കാര്യം ധരിപ്പിക്കാനായിരുന്നു എത്തിയത്.
എന്നാല്‍ സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സ്റ്റാളിന്റെ പിന്നിലേക്ക് കാെണ്ടുപോയ വിദ്യാർത്ഥികളെ ഇയാള്‍ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയായിരുന്നു. തൊട്ടുപിന്നാലെ പെണ്‍കുട്ടികള്‍ പൊലീസിനെ സമീപിച്ചു. വനിതാ ഓഫീസറോട് കാര്യങ്ങള്‍ വിശദീകരിച്ചു. എൻആർഐ കോസ്റ്റല്‍ പൊലീസ് പോക്സോ വകുപ്പ് ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.