മഹാരാഷ്ട്ര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാജ്യം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് ഓടിപ്പോകുമെന്ന് യോഗി പരിഹസിച്ചു. കോവിഡ് മഹാമാരിയും ഭൂകമ്ബവും വെള്ളപ്പൊക്കവും ഉണ്ടായപ്പോള്‍ ഇറ്റലിയിലേക്ക് പോയ രാഹുല്‍ ഗാന്ധി എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതെന്നും ആദിത്യനാഥ് ചോദിച്ചു.
മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ രാജ്യം വിട്ട് ഓടുന്ന രാഹുല്‍ ഗാന്ധിയെ അത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോവിഡ് വന്നപ്പോള്‍ അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ഒരു ഭൂകമ്ബമോ വെള്ളപ്പൊക്കമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായാല്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോകും. ഇങ്ങനെ ഇറ്റലിയിലേക്ക് ഓടിയൊളിക്കുന്നവർ എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സമയം കളയുന്നത്. രാജ്യത്തിന് പുറത്തായിരിക്കുമ്ബോള്‍ അദ്ദേഹം ഇന്ത്യയെ വിമർശിക്കുന്നു. തിരികെയെത്തുമ്ബോള്‍ പൈതൃകസ്വത്തായി ലഭിച്ചതാണ് രാജ്യമെന്ന രീതിയിലാണ് രാഹുലിന്റെ പെരുമാറ്റമെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇൻഡ്യ’ സംഘത്തിനെതിരെയും യു.പി മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.’ഇത് കോണ്‍ഗ്രസ് കാലത്തെ ഇന്ത്യയല്ല ഇത്, ഒരു അടിക്ക് ശേഷം, സമാധാനം എവിടെയും തകരാതിരിക്കട്ടെ, കാത്തിരിക്കൂ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ആരെങ്കിലും തല്ലാൻ തുനിഞ്ഞാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കാൻ ഞങ്ങള്‍ക്ക് ധൈര്യമുണ്ട്’. അദ്ദേഹം പറഞ്ഞു.