പെരുമ്ബാവൂർ: കണ്ടന്തറയില്‍നിന്ന് 13.257 ഗ്രാം ഹെറോയിനുമായി അസാം സ്വദേശി അയിനുള്‍ ഹക്കിനെ (30) എക്‌സൈസ് പിടികൂടി.
രണ്ട് ഭാര്യമാരുമായി കണ്ടന്തറ ഭാഗത്ത് വീടുവാടകയ്‌ക്കെടുത്ത് താമസിച്ച് ഹെറോയിൻ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. ഇവരായിരുന്നു അസാമില്‍ നിന്ന് ഹെറോയിൻ കേരളത്തില്‍ എത്തിക്കുന്നത്. ചെറുകിട കച്ചവടക്കാർക്ക് അർദ്ധരാത്രിക്കുശേഷം ഓരോ ബോക്സ് ആയിട്ടാണ് ഇയാള്‍ കച്ചവടം നടത്തിവന്നിരുന്നത്. സ്ഥലങ്ങള്‍ മാറിമാറി ആയിരുന്നു കച്ചവടം.
കുന്നത്തുനാട് എക്‌സൈസ് സർക്കിള്‍ ഓഫീസ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 പ്രതികളില്‍ നിന്നായി 57.739 ഗ്രാം ഹെറോയിൻ, കഞ്ചാവ് ചെടികള്‍ ഉള്‍പ്പെടെ 18.550 കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു. കുന്നത്തുനാട് എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ എസ് ബിനു, പെരുമ്ബാവൂർ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സലിം യൂസഫ്, സിവില്‍ എക്‌സൈസ് ഓഫീസർ എം.ആർ. രാജേഷ്, പി.വി. വികാന്ത്, അമല്‍ മോഹനൻ, സുരേഷ് എ.ബി എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.