ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. അഡീഷണല്‍ സിഎല്‍സി തലത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ജീവനക്കാർ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16, 17 (ഇന്നും നാളെയും) തീയതികളിലാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. രാജ്യവ്യാപക പ്രതിഷേധത്തില്‍ പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീൺ ബാങ്ക് മേഖല, വിദേശ ബാങ്കുകള്‍ എന്നിവ പൂർണമായും അടഞ്ഞു കിടക്കും.