Friday, May 3, 2024
HomeIndiaആയിരത്തിലേറെ പേരെ ബോംബാക്രമണത്തില്‍നിന്നു രക്ഷപ്പെടുത്തിയ ആകാശ് ബഷീര്‍ ദൈവദാസന്‍

ആയിരത്തിലേറെ പേരെ ബോംബാക്രമണത്തില്‍നിന്നു രക്ഷപ്പെടുത്തിയ ആകാശ് ബഷീര്‍ ദൈവദാസന്‍

ലാഹോര്‍: ആയിരത്തിലേറെ കത്തോലിക്കാ വിശ്വാസികളെ ചാവേര്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെടുത്താനായി മരണം വരിച്ച പാക്കിസ്ഥാന്‍കാരന്‍ ആകാശ് ബഷീറിനെ ദൈവദാസനായി പ്രഖ്യാപിച്ചു.
പാക്കിസ്ഥാനില്‍നിന്ന് ദൈവദാസപദവിയിലെത്തുന്ന ആദ്യത്തെയാളാണ്, ഇരുപതു വയസുള്ളപ്പോള്‍ രക്തസാക്ഷിയായ ആകാശ് ബഷീര്‍.

2015 മാര്‍ച്ച്‌ 15നാണ് ലാഹോറിലെ സെന്‍റ് ജോണ്‍സ് കത്തോലിക്കാ പള്ളിയില്‍ ചാവേര്‍ ആക്രമണത്തിനു ഭീകരനെത്തിയത്. ആ സമയം ആയിരത്തിലേറെ വിശ്വാസികള്‍ പള്ളിയിലുണ്ടായിരുന്നു. വോളന്‍റിയര്‍ സുരക്ഷാ ഗാര്‍ഡായ ആകാശ് ഭീകരനെ തടഞ്ഞു.

“ഞാന്‍ മരിച്ചേക്കും എന്നാല്‍ നിങ്ങളെ അകത്തേക്കു പോകാന്‍ അനുവദിക്കില്ല”-എന്നായിരുന്നു ഭീകരനോട് ആകാശ് പറഞ്ഞത്. തുടര്‍ന്നു ഭീകരന്‍ നടത്തിയ സ്ഫോടനത്തില്‍ ആകാശും മറ്റു 16 പേരും മരിച്ചു.

എഴുപതോളം പേര്‍ക്കു പരിക്കേറ്റു. ആകാശിന്‍റെ ധീരോചിത ഇടപെടലാണ് നിരവധി ജീവന്‍ രക്ഷിച്ചത്. കത്തോലിക്കാ പള്ളിക്കു തൊട്ടടുത്തുള്ള ചര്‍ച്ച്‌ ഓഫ് പാക്കിസ്ഥാന്‍റെ കീഴിലുള്ള ക്രൈസ്റ്റ് ചര്‍ച്ചിലും ഭീകരര്‍ ആക്രമണം നടത്തി.

തെഹ്‌രീക് -ഇ- താലിബാന്‍ പാക്കിസ്ഥാന്‍ ജമാത്തുള്‍ അഹ്രാര്‍(ടിടിപി-ജെഎ) എന്ന ഭീകരസംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

ആകാശിനെ ദൈവദാസനായി വത്തിക്കാന്‍ അംഗീകരിച്ചുവെന്നു തിങ്കളാഴ്ചയാണു ലാഹോര്‍ ആര്‍ച്ച്‌ബിഷപ് സെബാസ്റ്റ്യന്‍ ഷാ പ്രഖ്യാപിച്ചത്. പാക്കിസ്ഥാനിലെ കത്തോലിക്കാ സഭയെ സംബന്ധിച്ച്‌ മഹത്തായ ദിനമെന്നാണു ലാഹോര്‍ അതിരൂപത വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് ഗുല്‍സാര്‍ പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular