റായ്പൂര്‍: വിദ്യഭ്യാസ മേഖലയിലും ജോലിക്കും സംവരണം 76 ശതമാനമാക്കി ഉയര്‍ത്തി ഛത്തീസ്ഗണ്ഡ് നിയമസഭ. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സംവരണ തോതാണിത്.
ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നപടിയെ എതിര്‍ക്കാതെ സഭ ഒറ്റക്കെട്ടയാണ് സംവരണം ഉയര്‍ത്താനുള്ള രണ്ട് ബില്ലുകള്‍ പാസാക്കിയത്.
ബില്ലുകള്‍ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ നിയമമാവുകയും അതുവഴി ആകെ സീറ്റുകളുടെ 76 ശതമാനവും സംവരണ സീറ്റുകളായി മാറുകയും ചെയ്യും. അതില്‍ 32 ശതമാനം പട്ടിക വര്‍ഗം, 13 ശതമാനം പട്ടിക ജാതി, 27 ശതമാനം ഒ.ബി.സി, നാല് ശതമാനം മറ്റ് സംവരണങ്ങളില്‍ ഉള്‍പ്പെടാത്ത സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്നിങ്ങനെയാണ് സീറ്റുകള്‍ വിഭജിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഈ രണ്ട് ബില്ലുകള്‍ ചര്‍ച്ച ചെയ്യാനായി സഭയുടെ പ്രത്യേക യോഗം ചേരുകയായിരുന്നു.
2012 ല്‍ ബി.ജെ.പി സര്‍ക്കാര്‍ 32 ശതമാനം എസ്.ടി, 12 ശതമാനം എസ്.സി, 14 ശതമാനം ഒ.ബി.സി എന്നിങ്ങനെയായിരുന്നു നിശ്ചയിച്ചിരുന്നത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയും കോടതി സെപ്തംബര്‍ 19ന് ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. ആകെ സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
ഇതോടെ സംവരണ സീറ്റുകള്‍ 2012ന് മുമ്ബുള്ള അവസ്ഥയിലായി. ആദിവാസി വിഭാഗങ്ങള്‍ക്ക് 20 ശതമാനം, പട്ടിക ജാതിക്കാര്‍ക്ക് 16 ശതമാനം, ഒ.ബി.സിക്ക് 14 ശതമാനം എന്നിങ്ങനെയാണ് 2012 ന് മുമ്ബുണ്ടായിരുന്നത്. ഇതേ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
സംവരണ സീറ്റുകള്‍ ഇല്ലാതായതോടെ സ്കൂള്‍ പ്രവേശനവും ജോലിക്ക് ആളെ എടുക്കുന്നതും തടസപ്പെട്ടിരുന്നു. ഇത് സംസ്ഥാന വ്യാപകമായി ആദിവാസി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് ഇടവെച്ചു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചാണ് പുതിയ നിയമങ്ങള്‍ക്ക് ശ്രമിച്ചത്. ഭരണഘടനയുടെ ഒമ്ബതാം പട്ടികയില്‍ പുതിയ സംവരണ നിയമം ഉള്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. ഒമ്ബതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ നിയമങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല.