Sunday, May 12, 2024
HomeKeralaമരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ച : ഒരു വര്‍ഷത്തിന് ശേഷം 'ഡോക്ടര്‍ ചോര്‍' കീഴടങ്ങി

മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ച : ഒരു വര്‍ഷത്തിന് ശേഷം ‘ഡോക്ടര്‍ ചോര്‍’ കീഴടങ്ങി

പാലക്കാട്: ചന്ദ്രനഗര്‍, മരുതറോഡ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ നടന്ന കവര്‍ച്ചാ കേസ്സില്‍ മോഷണ മുതലുകള്‍ വിറ്റ ഡോക്ടര്‍ ഇന്നലെ പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ കീഴടങ്ങി.

പാലക്കാട് ചന്ദ്രനഗറിലുളള മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്നും 7.5 കിലോ ഗ്രാം പണയ സ്വര്‍ണ്ണാഭരണങ്ങളും 18000/- രൂപയും അടക്കം മൂന്ന് കോടിയോളം രൂപയുടെ (RS-3,00,00,000/-) മുതലുകള്‍ കവര്‍ന്ന കേസ്സിലെ മൂന്നാം പ്രതിയും മഹാരാഷ്ട്ര , സത്താറ സ്വദേശിയും, പ്രതിഭാ ആശുപത്രിയിലെ ഡോക്ടറുയുമായ നീലേഷ് മോഹന്‍ സാബ്ള (34) ആണ് ഇന്ന് കോടതിയില്‍ കീഴടങ്ങിയത്.

പ്രതിയെ 10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാളെ മഹാരാഷ്ട്രയില്‍ കൊണ്ടുപോയി ബാക്കി മുതലുകള്‍ കണ്ടെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കസബ പൊലീസ് അറിയിച്ചു. 2021 ജൂലൈ അവസാന വാരമാണ് കേസ്സിനാസ്പദമായ സംഭവം. ജൂലൈ 26 രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. മൂന്നു ദിവസത്തെ അവധിക്കുശേഷം ബാങ്ക് തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ബാങ്കിലെ അലാറവും,സിസിടിവിയും നശിപ്പിച്ച്‌ വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമായിരുന്നു മോഷണം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രില്ലറും , ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് അതിവിദഗ്ദമായി കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കു ശേഷം സിസിടിവിയുടെ ഡിവിആര്‍ പ്രതി കൊണ്ടു പോവുകയായിരുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ വളരെ ബുദ്ധിപരവും, വൈദഗ്ദ്യവുമായാണ് പ്രതി കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇത് അന്വേഷണത്തിന്‍്റെ പ്രാരംഭ ഘട്ടത്തില്‍ പോലീസിനെ വലച്ചു.തുടര്‍ന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്‍്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ വിവിധ ടീമുകളാക്കി. പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി നിഖില്‍ അശോക് ജോഷിയെ 2021 ആഗസ്റ്റ് 13 നും, രണ്ടാം പ്രതി രാഹുല്‍ ജലിന്ദര്‍ ഗാഡ്ഗൈയെ 2021 സെപ്തംബര്‍ 15 നും, നാലാം പ്രതി സുജിത് കുമാര്‍ ദിലിപ്ര ജഗ്പത്തിനെ 2022 ഫെബ്രുവരി 2 നും അറസ്റ്റ് ചെയ്തു.

മോഷണ ശേഷം കളവ് മുതല്‍ 1ഉം 3ഉം പ്രതികള്‍ ചേര്‍ന്ന് രണ്ടാം പ്രതിക്ക് കൈമാറി. രണ്ടാം പ്രതി സ്വര്‍ണ്ണം ഉരുക്കി വിറ്റ് പണം മൂന്നാം പ്രതിയായ ഡോക്ടറെ ഏല്‍പ്പിക്കുകയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്‍്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് എഎസ്പി എ. ഷാഹുല്‍ ഹമീദിന്‍റെ നേതൃത്വത്തില്‍ കസബ ഇന്‍സ്പെക്ടര്‍ രാജീവ് എന്‍.എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ രാജേഷ് സികെ, രംഗനാഥന്‍ എ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കാജാ ഹുസൈന്‍, ശിവാനന്ദന്‍, രാജിദ്, സിജി, സിവില്‍ പോലീസ് ഓഫീസര്‍ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷിച്ചത്. കേസില്‍ തുടരന്വേഷണം നടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular